
കൊച്ചി : കവളപ്പാറയിൽ ദുരന്തത്തിന് ഇരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന ആവശ്യത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ജിയോളജി, ഹൈഡ്രോളജി, കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളിലെ വിദഗ്ധരുൾപ്പെട്ടതാവണം സമിതിയെന്ന് കോടതി നിർദ്ദേശിച്ചു. രണ്ടുമാസത്തിനുള്ളിൽ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാരെ ഓരോരുത്തരെയും കേട്ടശേഷം രണ്ടുമാസത്തിനുള്ളിൽ സമിതി സർക്കാരിന് ശുപാർശ നൽകണം. തുടർന്ന് മൂന്നുമാസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തങ്ങളുടെ സ്ഥലങ്ങൾ സാധാരണ നിലയിലാക്കുകയോ ഭൂമിയും കൃഷിയും നശിച്ചതിനു മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam