ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: നിനോ മാത്യുവിൻെറ വധശിക്ഷയിൽ ഇളവ് നൽകാൻ നിർണായകമായത് മിറ്റിഗേഷൻ റിപ്പോർട്ട്

Published : May 24, 2024, 07:37 PM IST
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: നിനോ മാത്യുവിൻെറ വധശിക്ഷയിൽ ഇളവ് നൽകാൻ നിർണായകമായത് മിറ്റിഗേഷൻ റിപ്പോർട്ട്

Synopsis

നിനോ മാത്യു ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും ഭാവിയിൽ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി കണക്കിലെടുത്തു

തിരുവനന്തപുരം:ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തുള്ള ഹൈക്കോടതി വിധിയില്‍ നിര്‍ണായകമായത് മിറ്റിഗേഷൻ റിപ്പോര്‍ട്ട്. ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ ജയിലിലെ മിറ്റിഗേഷൻ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. നിനോ മാത്യു ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും ഭാവിയിൽ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി കണക്കിലെടുത്തു.

അതേസമയം, വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തെങ്കിലും ക്രൂരമായ ഇരട്ടക്കൊലപാതകം തെളിഞ്ഞതിനാൽ പ്രതി 25 വർഷം തുടർച്ചയായി ആനുകൂല്യങ്ങൾ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ശരിവെച്ചു. അനുശാന്തിയുടെ നാലുവയസുകാരി മകളെയും ഭര്‍ത്താവിന്‍റെ അമ്മയെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.

2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിലെ വീട്ടിൽ കയറി നിനോ മാത്യു മൂന്നരവയസ്സുകാരി സ്വാസ്തിക യെയും അറുപത് വയസ്സുള്ള ഓമനയെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ച വിചാരണ കോടതി തീരുമാനം ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഇവരുടെ ഇരട്ടജീവപര്യന്തം ശരിവെച്ചു. ഒന്നാം പ്രതിക്ക് വധശീക്ഷ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കി.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായുള്ള സൗഹൃദം ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലെത്തിയപ്പോൾ തടസം ഒഴിവാക്കാനായിരുന്നു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിനായി വീടിന്‍റെ മുഴുവൻ ദൃശ്യങ്ങളടക്കം ആഴ്ചകൾക്ക് മുൻപെ നിനോ മാത്യുവിന് കൈമാറിയ അനുശാന്തി കൊലപാതകത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയായി. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരുക്കേറ്റിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പിൽ കൊലപാതകത്തിന് പ്രതികൾ കൗണ്ട് ഡൗണ്‍ നടത്തിയതിന്‍റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി