
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും. ആരോഗ്യസർവ്വകലാശായുടെ അഭിപ്രായം തേടും. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ അതിക്രമ കേസുകളിൽ അന്വേഷണം പൂർത്തിയാക്കും. 2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തിയാകും ഓർഡിനൻസ്.
സുരക്ഷാ ഉറപ്പാക്കാൻ പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്‍പോസ്റ്റുകൾ സ്ഥാപിക്കും. മറ്റ് ആശുപത്രികളിൽ പൊലീസ് നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കും. പ്രതികളെ/അക്രമ സ്വഭാവം ഉള്ളവരെ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ ഉറപ്പാക്കണം. വർഷത്തിൽ രണ്ടു തവണ ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും. സർക്കാർ ആശുപത്രികളിൽ രാത്രികളിൽ കഷ്വാലിറ്റിയിൽ രണ്ടു ഡോക്ടർമാരെ നിയമിക്കുന്നത് പരിഗണനയിലാണ്. അക്രമികൾ, പ്രതികൾ എന്നിവരെ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ പ്രത്യേക സുരക്ഷ സംവിധാനം ഉറപ്പാക്കും. ആശുപത്രികൾ മൂന്നായി തിരിച്ച് സുരക്ഷ ഉറപ്പാക്കും. ആരോഗ്യവകുപ്പ്, അഭ്യന്തര വകുപ്പ് ഒരുമിച്ച് അടിയന്തര നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ആകും പൊലീസ് ഔട്ട്പോസ്റ്റ്. മറ്റു ആശുപത്രികളിൽ പോലീസ് നിരീക്ഷണം നടത്തും.
Read More : നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തനായി, ഒടുവിൽ കെട്ടിയിട്ട് ചികിത്സ
അതേസമയം ആശുപത്രികൾ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തി. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്