വഹാബിന് സംസ്ഥാന കൗൺസിൽ വിളിക്കാനാവില്ല, തെറ്റുതിരുത്തി മടങ്ങിവരാമെന്ന് ഐഎൻഎൽ അഡ്‌ഹോക് സമിതി

Published : Feb 16, 2022, 02:28 PM ISTUpdated : Feb 16, 2022, 04:45 PM IST
വഹാബിന് സംസ്ഥാന കൗൺസിൽ വിളിക്കാനാവില്ല, തെറ്റുതിരുത്തി മടങ്ങിവരാമെന്ന് ഐഎൻഎൽ അഡ്‌ഹോക് സമിതി

Synopsis

വഹാബിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം. വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:  ഐഎൻഎൽ മുൻ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൾ വഹാബിനെതിരെ നടപടി ഉണ്ടാകുമെന്ന് പാർടി അഡ്ഹോക് കമ്മിറ്റി ചെയർമാൻ അഹമ്മദ് ദേവർകോവിൽ. കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വഹാബിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം. വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'അക്രമത്തെ കുറിച്ച് ദേശീയ നേതൃത്വത്തെ അറിയിച്ചു. വഹാബ് പക്ഷം അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. എറണാകുളത്തെ അക്രമത്തിൽ എഫ്ഐആറിൽ പേരുള്ള പാർട്ടി പ്രവർത്തകരെ പുറത്താക്കും. വഹാബ് വിളിച്ചു ചേർക്കുന്നത് ഐഎൻഎൽ സംസ്ഥാന കൗൺസിലല്ല. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബിന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ വിളിക്കാനാവില്ല.' 50 ആളെ വിളിച്ച് ബിരിയാണി നൽകിയാൽ പാർട്ടി കൗൺസിലാവില്ലെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

'ഐഎൻഎല്ലിനെ തകർക്കാൻ ചില ബാഹ്യ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന കൗൺസിൽ പിരിച്ചു വിട്ട ദേശീയ നേതൃത്ത്വത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന്  അബ്ദുൾ വഹാബ് വ്യക്തമാക്കിയിരുന്നു. പിരിച്ചു വിട്ട സംസ്ഥാന കൗൺസിൽ വിളിച്ചു ചേർക്കുമെന്നും അബ്ദുൾ വഹാബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സമയബന്ധിതമായി ഐഎൻഎൽ അംഗത്വ വിതരണം ഈ മാസം 28 ന് മുൻപ് പൂർത്തിയാക്കും. ഫെബ്രുവരി 20 ന് മുൻപ് ജില്ലാ കമ്മിറ്റി ചേർന്ന് അംഗത്വ വിതരണ നടപടികൾ തുടങ്ങണം. പാർട്ടിയിൽ  ഗുരതമായ അച്ചടക്ക ലംഘനം നടത്തിയവർക്ക് അംഗത്വം നൽകുന്നതിൽ ആലോലിച്ചു മാത്രമേ അഡ്ഹോക് കമ്മിറ്റി തീരുമാനം എടുക്കൂവെന്നും യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്
വാഹന പരിശോധനയ്ക്കിടെ അപകടം; പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി, യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വിശദീകരണം