35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ അഴീക്കൽ തുറമുഖത്ത്

Published : Apr 12, 2024, 08:29 AM IST
35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ അഴീക്കൽ തുറമുഖത്ത്

Synopsis

അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുങ്ങിക്കപ്പൽ കരയ്ക്കടുപ്പിച്ചത്.

കണ്ണൂർ: ഇന്ത്യൻ നാവികസേന ഡീകമ്മീഷൻ ചെയ്ത മുങ്ങിക്കപ്പൽ പൊളിക്കാനായി കണ്ണൂർ അഴീക്കൽ തുറമുഖത്തെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിലാണ് കപ്പൽ പൊളിക്കുക. അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുങ്ങിക്കപ്പൽ കരയ്ക്കടുപ്പിച്ചത്.

ഐഎൻഎസ് സിന്ധുധ്വജ്. 35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ. വിശാഖപട്ടണത്ത് നിന്നാണ് കൊണ്ടുവന്നത്. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പൊളിക്കാനെത്തിയത്. മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. മാരിടൈം ബോർഡിന്‍റെ സഹായത്തോടെ ഒടുവിൽ ലക്ഷ്യം കണ്ടു. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ടഗും ഉപയോഗിച്ചാണ് കപ്പൽ വലിച്ചടുപ്പിച്ചത്. 

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ ഇനി മാസങ്ങള്‍ മാത്രം, മെയിൽ ട്രയൽ റണ്‍, സെപ്തംബറോടെ സജ്ജമാകും

കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് വിലയ്ക്കെടുത്തത്. ഒരു ടണ്ണിന് 2500 രൂപയാണ് പൊളിക്കൽ നിരക്ക്. 1950 ടണ്ണോളം ഭാരമുണ്ട്.  അഴീക്കലിൽ കപ്പൽ പൊളിക്കൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2014ൽ നിർത്തിയിരുന്നു. 2019ലാണ് വീണ്ടും തുടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു