
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ക്ഷോഭിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജിയോ ട്യൂബ് പദ്ധതിക്ക് അന്തിമ അനുമതി വൈകുന്നതിൽ മന്ത്രി അതൃപ്തി അറിയിച്ചു. നവംബർ മാസത്തിന് മുൻപ് പദ്ധതി നടപ്പാകണം. എന്നിട്ടും പദ്ധതി ഇപ്പോഴും കടലാസിലാണ്. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയിൽ തീരദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
കടലാക്രമണം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയൽ ഇപ്പോൾ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയൽ നീങ്ങുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam