'ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെതിരായ പ്രചരണം ഇസ്‌ലാമോഫോബിയ,വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ '

Published : Feb 20, 2023, 12:48 PM ISTUpdated : Feb 20, 2023, 02:31 PM IST
'ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെതിരായ പ്രചരണം ഇസ്‌ലാമോഫോബിയ,വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ '

Synopsis

ഒറ്റക്കല്ല ചര്‍ച്ച നടത്തിയത്.മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഭാഗഭാക്കായി.ചർച്ചയാകാമെന്നാണ് നിലപാട്.അത് സ്വാർഥ താല്പര്യങ്ങൾക്കാവരുതെന്നും ജമാ അത്തെ ഇസ്ളാമി  

കോഴിക്കോട്: ആർഎസ്എസുമായി ചര്‍ച്ച നടത്തിയെന്ന പേരില്‍ സംഘടനയ്ക്കെതിരെ നടക്കുന്ന പ്രചാരണം സിപിഎം തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് ജമാ അത്തെ ഇസ്ളാമി. ഇസ്ളാമോഫോബിയ സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. 14 മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയുടെ ഭാഗമായാണ് ജമാ അത്തെ ഇസ്ളാമി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം പുറത്തുവിടണമെന്നും ജമാ അത്തെ ഇസ്ളാമി ആവശ്യപ്പെട്ടു.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്‍വൈ ഖുറേഷി ഉള്‍പ്പെടെയുളളവരുടെ മുന്‍കൈയില്‍ ആര്‍എസ്എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്ളാമി അടക്കമുളള സംഘടനകള്‍ ദില്ലിയില്‍ നടത്തിയ ചര്‍ച്ചയെച്ചൊല്ലി വലിയ വിവാദം ഉയര്‍ന്നതോടെയാണ് സംഘടനയുടെ നിലപാട് വിശദീകരിക്കാന്‍ ജമാ അത്ത് നേതൃത്വം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത്. ആര്‍എസ്എസുമായി ജമാ അത്തെ ഇസ്ളാമി രഹസ്യ ചര്‍ച്ചയോ ഒറ്റയ്ക്കുളള ചര്‍ച്ചയോ അല്ല നടത്തിയത്. ജംഇയത്തുൽ ഉലമായേ ഹിന്ദ്  അടക്കമുളള സംഘടനകള്‍ക്കൊപ്പമാണ് ആര്‍എസ്എസുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ സിപിഎം തിരക്കഥയനുസരിച്ചുളള പ്രചാരണമാണ് നടക്കുന്നത് .

അതേസമയം, ഈ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ഉന്നയിച്ച വിമർശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും ജമാ അത്തെ ഇസ്ളാമി വ്യക്തമാക്കി.ആര്‍എസ്എസിനെതിരായ ജാഗ്രതയുടെ ഭാഗമാണ് ഈ വിമര്‍ശനം.  സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം വിഭാഗക്കാര്‍  നേരിടുന്ന വിവധ പ്രശ്നങ്ങള്‍ ആര്‍എസ്എസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞു. എന്നാല്‍ തുടര്‍ ചര്‍ച്ചകല്‍ ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ദില്ലിയില്‍ ആര്‍എസ്എസ് പ്രതിനിധികളുമായി മുസ്ലീം സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ ജമാ അത്തെ ഇസ്ളാമിയെ പ്രതിനിധികരിച്ച് ദേശീയ സെക്രട്ടറി മലിക് മഅത്തസിം ഖാനായിരുന്നു പങ്കെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി