'കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ല, അമ്മയെ നോക്കാൻ പണം മടക്കി വേണം'; ശശിയുടെ സഹോദരി മിനി

Published : Oct 04, 2023, 04:22 PM ISTUpdated : Oct 04, 2023, 05:12 PM IST
'കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ല, അമ്മയെ നോക്കാൻ പണം മടക്കി വേണം';  ശശിയുടെ സഹോദരി  മിനി

Synopsis

കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ലെന്ന് ശശിയുടെ സഹോദരി മിനിയും പറഞ്ഞു. വിദഗ്ധ ചികിത്സയക്ക് പണം വേണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സക്ക് പണം വേണമെന്ന് പറഞ്ഞിട്ടു തന്നെയാണ് ബാങ്കിനെ സമീപിച്ചത്. എന്നാൽ അത് മുഴുവൻ തന്നില്ലെന്നും മിനി പറഞ്ഞു. 

തൃശൂർ: കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ലെന്ന് പണം കിട്ടാത്തതിനാൽ ചികിത്സ വൈകി മരിച്ച ശശിയുടെ സഹോദരി മിനി. വിദഗ്ധ ചികിത്സയക്ക് പണം വേണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സക്ക് പണം വേണമെന്ന് പറഞ്ഞിട്ടു തന്നെയാണ് ബാങ്കിനെ സമീപിച്ചത്. എന്നാൽ അത് മുഴുവൻ തന്നില്ലെന്നും മിനി പറഞ്ഞു. കരുവന്നൂർ തട്ടിപ്പിന്റെ ഇരയായി ശശി മാറിയെന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പ്രതികരിച്ചു. കരുവന്നൂരിൽ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച കോളങ്ങാട്ട് പറമ്പിൽ ശശിയുടെ വീട് സന്ദർശിച്ചതിന് ശേഷമാണ് ജോസ് വള്ളൂരിന്റെ പ്രതികരണം.

കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍,ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല

1.90 ലക്ഷം മാത്രമാണ് തന്നത്. 5 ലക്ഷം ചെലവായിട്ടുണ്ടെന്ന് പറഞ്ഞിട്ടും തന്നില്ല. ബില്ലുകൾ കാണിച്ചിട്ടും പണം തന്നില്ല. അമ്മയെ സംരക്ഷിക്കാൻ ആ പണം മടക്കി വേണമെന്നും മിനി ആവശ്യപ്പെട്ടു. 25 ലക്ഷം സ്വന്തം പേരിലും രണ്ടാമത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ടെന്ന് കരുവന്നൂരിലെ പണം നിക്ഷേപകയായ സരോജിനി പി.ആർ പറഞ്ഞു. സർക്കാർ തരുമ്പോൾ തരുന്നാണ് പറയുന്നത്. 25 ലക്ഷം സ്വന്തം പേരിലും രണ്ടത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ട്. സർക്കാർ തരുമ്പോൾ തരുമെന്നാണ് പറയുന്നത്. എനിക്ക് 82 വയസ്സായി. ജീവിക്കാൻ മറ്റ് മാർഗമില്ല. എനിക്ക് പണം തിരികെ കിട്ടണം. സഹകരണ പ്രസ്ഥാനം നശിക്കാൻ പാടില്ല, എന്നാൽ നാടാകെ നശിക്കുമെന്നും സരോജിനി പറഞ്ഞു. 

'കരുവന്നൂർ ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമം നടത്തുന്നു': മന്ത്രി ആർ ബിന്ദു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി