
എറണാകുളം:ഭാരത് അരിയേക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരി വില.എന്നിട്ടും ഭാരത് അരി വിതരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ഭാരത് അരി രാഷ്ട്രീയ അരിയെന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞത്.രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ മന്ത്രി സപ്ലൈക്കോയിൽ സബ്‌സിഡി വെട്ടിക്കുറച്ചു..ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ല.മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ല എന്നാണ്.നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമ്പോൾ സാധാരണക്കാരെ അല്ലാതെ ആരെയാണ് ബാധിക്കുക.മോദി സർക്കാർ നൽകുന്ന അഞ്ച് കിലോ റേഷനരി നാന്‍റെ പട്ടിണി മാറ്റുന്നു.ഇതിന് പുറമെ വെറും 29 രൂപയ്ക്ക് ഭാരത് അരി വിതരണം ചെയ്യുമ്പോൾ അതും തടസ്സപ്പെടുത്തുന്നു.
മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു.അന്വേഷണം തടസപ്പെടുത്താൻ ഖജനാവിൽ നിന്ന് പണം ചെലവാക്കുന്നു.കേസിൽ സ്വകാര്യ വ്യക്തികളെക്കാൾ വ്യഗ്രതയാണ് KSIDC ക്കുള്ളത്..ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണം ആകും.ആ സ്ഥാനത്ത് ബി.ജെ.പി എത്തും.27ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് കേരള പദയാത്രയുടെ സമാപനത്തിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam