എങ്ങനെയാണ് കരിപ്പൂരിലെ വിമാനദുരന്തമുണ്ടായത്? ഗ്രാഫിക്സ് ചിത്രങ്ങളിലൂടെ കാണാം

Published : Aug 08, 2020, 07:33 AM ISTUpdated : Aug 08, 2020, 02:42 PM IST
എങ്ങനെയാണ് കരിപ്പൂരിലെ വിമാനദുരന്തമുണ്ടായത്? ഗ്രാഫിക്സ് ചിത്രങ്ങളിലൂടെ കാണാം

Synopsis

ഒരു കുന്നിൻമുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ലാൻഡിങിന് ശ്രമിക്കുന്നത്. ചിത്രങ്ങൾ കാണാം..

കോഴിക്കോട്: ഏറെ വെല്ലുവിളികൾ നിറഞ്ഞ ലാൻഡിംഗാണ് കരിപ്പൂർ വിമാനത്താവളത്തിലേത്. 'ടേബിൾ ടോപ്പ് റൺവേ' ആണെന്നതിന് പുറമേ, റൺവേയ്ക്ക് പല തരത്തിലുള്ള തകരാറുകൾ ഉള്ളതും വിമാനത്താവളത്തിന്‍റെ പൊതുവിലുള്ള സാങ്കേതികപോരായ്മകളും നേരത്തേയും വിവാദവിഷയങ്ങളായതാണ്.

എങ്ങനെയാണ് ഈ ദുരന്തമുണ്ടായത്? അത് ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ചിത്രങ്ങൾ കാണുക.

ഒരു കുന്നിൻമുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം.

കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാൻഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല.

രണ്ടാം ശ്രമത്തിൽ പിഴച്ചു. 

റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും.

കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി. മഴയായതിനാൽ അത് നടന്നില്ല.

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്ന് താഴെ വീണ് മതിൽ തകർത്ത് പുറത്തേക്ക്.

നാൽപ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ