കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: ടി ആർ രാജനും, സതീഷ് കുമാറിൻ്റെ സഹോദരനും ഇ.ഡി.ഓഫീസിൽ ഹാജരായി

Published : Oct 06, 2023, 11:56 AM ISTUpdated : Oct 06, 2023, 12:13 PM IST
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: ടി ആർ രാജനും, സതീഷ് കുമാറിൻ്റെ സഹോദരനും ഇ.ഡി.ഓഫീസിൽ ഹാജരായി

Synopsis

പെരിങ്ങണ്ടൂർ ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ ഡി നിർദേശിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകളുമായി രാജൻ ഇ ഡി ഓഫീസിലെത്തിയത്. അതേസമയം, സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്തും ഇ ഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി ആർ രാജൻ ഇന്നും ഇ.ഡി.ഓഫീസിൽ ഹാജരായി. പെരിങ്ങണ്ടൂർ ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ ഡി നിർദേശിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകളുമായി രാജൻ ഇ ഡി ഓഫീസിലെത്തിയത്. അതേസമയം, സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്തും ഇ ഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

അതേസമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും. ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.

'പൊളിഞ്ഞു വീഴാറായ വീട്, മക്കളില്ല, കയ്യില്‍ നയാ പൈസയില്ല': 8 ലക്ഷം തിരികെ കിട്ടാന്‍ ബാങ്ക് കയറിയിറങ്ങി 72കാരി 

സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഇന്നലെ രാവിലെ കണ്ണന്‍റെ സഹായികൾ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്‍റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിച്ചത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂർ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയിൽ കണ്ണൻ നൽകിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകൾ അപൂർണമാണെന്നാണ് ഇഡി അറിയിക്കുന്നത്.

https://www.youtube.com/watch?v=RlYeQj35LdQ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം
'പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം