
ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്ന് മണിക്കൂർ വൈകി ഓടുന്ന ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ വേണ്ടിയാണ് സ്റ്റോപ്പ്. ട്രെയിൻ വൈകിയ സാഹചര്യത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യം പരിഹരിക്കാനാണ് ശ്രമം.
ഷൊർണൂർ പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിൻ സാങ്കേതിക തകരാർ നേരിട്ടത്. വാതിൽ തുറക്കാനാകാതിരുന്ന ട്രെയിനിൽ എസിയും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറോളം വഴിയിൽ കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ച ശേഷം തകരാർ പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യാത്ര തുടർന്നത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ടിലാണ് തകരാർ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam