ആരൊക്കെ കളത്തിൽ, ആരൊക്കെ പുറത്ത്? എറണാകുളം ജില്ലയിൽ 27 പത്രികകൾ തള്ളി, മത്സര ചിത്രം ഇന്ന് വ്യക്തമാവും

Published : Mar 25, 2026, 11:23 AM IST
bjp cpm congress

Synopsis

എറണാകുളം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലുമാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ; ആലുവയിലും മൂവാറ്റുപുഴയിലുമാണ് ഏറ്റവും കുറവ്.

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് എറണാകുളം ജില്ലയിൽ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിലാകെ സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. പ്രധാന സ്ഥാനാർത്ഥികളുടെ പത്രികകൾ ഒന്നും തള്ളിയില്ല. ഡമ്മി സ്ഥാനാർത്ഥികളായി പത്രിക നൽകിയവരുടെ അപേക്ഷകളാണ് തള്ളപ്പെട്ടവയിൽ ഭൂരിഭാഗവും. പത്രിക പിൻവലിക്കാനുള്ള സമയപരിധി കൂടി കഴിയുന്നതോടെ ജില്ലയിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കളമശ്ശേരി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്, പത്തുപേർ വീതമാണ് ഇവിടെ മത്സരരംഗത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് ആലുവ, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലാണ്. നാല് പേർ വീതമാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടുന്നത്. കോതമംഗലം, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലും പത്രികകൾ അംഗീകരിക്കപ്പെട്ടതോടെ മത്സരരംഗം സജീവമായിട്ടുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള കളമശ്ശേരിയിൽ 10 പത്രികകൾ സ്വീകരിക്കുകയും രണ്ടെണ്ണം തള്ളുകയും ചെയ്തു. തൃപ്പൂണിത്തുറയിലും 10 പത്രികകളാണ് അംഗീകരിച്ചത്; ഇവിടെയും രണ്ട് പത്രികകൾ തള്ളി. എട്ട് പത്രികകൾ വീതം സ്വീകരിച്ച പറവൂർ, കോതമംഗലം മണ്ഡലങ്ങളിൽ യഥാക്രമം ഒന്നും, രണ്ടും പത്രികകൾ തള്ളി. അങ്കമാലിയിൽ ഏഴ് പത്രികകൾ സ്വീകരിച്ചപ്പോൾ മൂന്നെണ്ണം തള്ളി. വൈപ്പിൻ, പിറവം മണ്ഡലങ്ങളിൽ ഏഴ് പത്രികകൾ വീതം അംഗീകരിച്ചു, രണ്ടെണ്ണം വീതം തള്ളുകയും ചെയ്തിട്ടുണ്ട്.

മറ്റ് മണ്ഡലങ്ങളായ പെരുമ്പാവൂരിൽ ആറ് പത്രികകൾ സ്വീകരിച്ചു, ഒന്ന് തള്ളി. എറണാകുളം, കുന്നത്തുനാട് മണ്ഡലങ്ങളിൽ ആറ് പത്രികകൾ വീതം അംഗീകരിച്ചപ്പോൾ രണ്ട് വീതം പത്രികകളാണ് തള്ളിയത്. അഞ്ച് പത്രികകൾ സ്വീകരിച്ച കൊച്ചിയിൽ മൂന്നെണ്ണം തള്ളി. ജില്ലയിൽ ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള ആലുവയിലും മൂവാറ്റുപുഴയിലും നാല് പത്രികകൾ വീതം അംഗീകരിക്കുകയും ഒരോ പത്രികകൾ തള്ളുകയും ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുന്നതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂറ്റന്‍ ഡ്രോണ്‍, ചൈനീസ് നിർമ്മിതം, പറത്തിയത് അനുമതിയില്ലാതെ; പിടിച്ചെടുത്ത് ഹരിപ്പാട് പൊലീസ്
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തും; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്