ചിറ്റൂരിൽ എൽഡിഎഫിന് തലവേദനയായി അപരൻ; രണ്ടാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ അപരന് നേടിയത് 1155 വോട്ട്, ചിഹ്നം തിരിച്ചടിയായെന്ന് വിലയിരുത്തൽ

Published : May 04, 2026, 10:22 AM IST
chittoor LDF

Synopsis

എൽഡിഎഫ് സ്ഥാനാർത്ഥി വി മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുകദാസിന്റെ അപരന് 1155 വോട്ടാണ് നേടിയത്. ചിഹ്നം തിരിച്ചടിയായെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.

പാലക്കാട്: ചിറ്റൂരിൽ എൽഡിഎഫിന് തലവേദനയായി അപരൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുകദാസിന്റെ അപരന് 1155 വോട്ടാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി മുരുകദാസിൻ്റെ ചിഹ്നം മോതിരവും അപരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാലയുമായിരുന്നു. ചിഹ്നം തിരിച്ചടിയായെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.

പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള മണ്ഡലങ്ങളിലൊന്നാണ് ചിറ്റൂർ. തമിഴ്നാട് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ജനതാദളും (ജെ.ഡി.എസ്) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. മണ്ഡത്തിൽ ബിജെപി നിർണായക ശക്തിയല്ല. ഇവിടെ കഴിഞ്ഞ രണ്ട് തവണയായി ജെ.ഡി.എസിന്റെ കെ കൃഷ്ണൻകുട്ടിയാണ് വിജയിക്കുന്നത്. അതിനാൽ തന്നെ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു യുഡിഎഫ് ക്യാമ്പ്.

ചിറ്റൂർ മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് കാണാം. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മൂന്ന് തവണ (2001, 2006, 2011) കോൺഗ്രസിന് വേണ്ടി കെ അച്യുതനും അവസാന രണ്ട് തവണ (2016, 2021) നിലവിലെ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുമാണ് ചിറ്റൂരിനെ പ്രതിനിധീകരിച്ചത്. ഇത്തവണ കെ കൃഷ്ണൻകുട്ടിയ്ക്ക് പകരം മുരുഗദാസാണ് കളത്തിലിറങ്ങുന്നത്. യുഡിഎഫ് സുമേഷ് അച്യുതനെ വീണ്ടും പരീക്ഷിക്കുകയാണ്. പ്രണേഷ് രാജേന്ദ്രനാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാലിൽ ലീഡ് നിലനിർത്തി ബിജെപി, രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം
വടക്കൻ പറവൂരിൽ ആദ്യം ഇടറി വിഡി സതീശൻ; ലീഡ് തിരിച്ചുപിടിച്ചു, 932 വോട്ടിന് മുന്നിൽ