ആനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത! കേരളത്തിൽ ആനകൾക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിഗണനയിലെന്ന് മന്ത്രി

Published : Aug 12, 2023, 08:21 PM ISTUpdated : Aug 13, 2023, 09:43 PM IST
ആനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത! കേരളത്തിൽ ആനകൾക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി  പരിഗണനയിലെന്ന് മന്ത്രി

Synopsis

കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും സംഘടിപ്പിച്ചു. 

കൊല്ലം : സംസ്ഥാനത്ത് ആനകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തൻകുളം ആനത്താവളത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടാനകളുടെ എണ്ണം 600 ൽ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും സംഘടിപ്പിച്ചു. 

ഒന്നും രണ്ടുമല്ല, മൊത്തം 1650 കിലോ! പെട്ടികൾ നിറയെ ആനക്കൊമ്പ്; കനത്ത സുരക്ഷയിൽ തിരുവനന്തപുരത്തേക്ക് മാറ്റുന്നു

കാട്ടിലും നാട്ടിലും രക്ഷയില്ല, ആനകളുടെ എണ്ണത്തിൽ വൻകുറവ്, കേരളത്തിലെ നാട്ടാനകൾ 416 മാത്രം 

ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കൂട്ടരുണ്ടെങ്കിലും , കാട്ടിലും നാട്ടിലും ആനകൾക്ക് രക്ഷയില്ലെന്നതാണ് യാഥാർത്ഥ്യം  അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ആനകൾക്ക് സുരക്ഷിത താവളമൊരുക്കുകയെന്നതാണ് അന്താരാഷ്ട്ര ആന ദിനത്തിലെ സന്ദേശം. വിവിധ കാരണങ്ങളിൽ കഴിഞ്ഞ ആറുവർഷത്തിനിടെ 125 നാട്ടാനകളാണ് ചരിഞ്ഞത്. 

കാട്ടിലലഞ്ഞ് നാടിറങ്ങി അപകടമുണ്ടാക്കുന്ന ആനകളും അപകടത്തിൽ പെടുന്നതിലുണ്ട്. വാരിക്കുഴിയിൽ വീണ് ചട്ടം പഠിച്ച ചില ആനകളുണ്ട്. മനുഷ്യ- മൃഗ സംഘർഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ ആനദിനം. ദിനാചരണത്തിലുപരി, കരയിലെ ഏറ്റവും വലിയ സസ്തനിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനുളള നടപടികൾക്ക് തുടക്കമിടാനാൻ ആഹ്വാനം  ചെയ്യുകയാണ് ഇത്തവണത്തെ ആനദിന സന്ദേശം. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ  ആയുസ്സ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം ഭക്ഷണം തേടി  കാടുവിട്ടിറങ്ങുമ്പോൾ അപകടങ്ങൾ പതിവ്. ഗണ്യമായ രീതിയൽ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്. 

സംരക്ഷിച്ച് വളർത്തുന്നെന്ന് അവകാശപ്പെടുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ശരാശരി ഓരോ വർഷവും 25 ആനകൾ ചരിയുന്നെന്നാണ് വിവരം. പരിപാലനത്തിലെ പാളിച്ചകൾ നയിക്കുന്നത് എരണ്ടകെട്ടിലേക്കും പാദ രോഗത്തിലേക്കും. അശാസ്ത്രീയമായ എഴുന്നളളത്തും ചട്ടംപഠിപ്പിക്കലുമാണ് മറ്റൊരു വില്ലൻ. ഒരു കമ്പത്തിലുപരി വരുമാനമാഗ്ഗം കൂടിയാണ് മലയാളിക്ക് ആന.  ആനപ്രേമത്തിന് കച്ചവടക്കണ്ണ് വരുമ്പോൾ അപകടം കൂടുമെന്ന് ഓരോ ആനദിനവും ഓർമ്മപ്പെടുത്തുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ