Published : Jul 30, 2024, 07:28 AM ISTUpdated : Jul 31, 2024, 01:14 AM IST

Malayalam News Highlight: 130 മരണം, ഇനിയും 211 പേരെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കണക്ക്

Summary

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും

Malayalam News Highlight: 130 മരണം, ഇനിയും 211 പേരെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കണക്ക്

12:04 AM (IST) Jul 31

മുണ്ടക്കൈയിൽ 130  മൃതദേഹങ്ങൾ കണ്ടെത്തു

മുണ്ടക്കൈയിൽ 130  മൃതദേഹങ്ങൾ കണ്ടെത്തുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 211 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

11:52 PM (IST) Jul 30

വിംസ് ആശുപത്രിയിൽ 17 വെന്റിലേറ്റർ ആരോഗ്യ വകുപ്പ് എത്തിച്ചു നൽകി

കോഴിക്കോട് ബീച്ച് ആശുപത്രി, വൈത്തിരി താലൂക് ആശുപത്രി, മാനന്തവാടി മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വെന്റിലേറ്റർ എത്തിച്ചത്
 

11:00 PM (IST) Jul 30

രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും

10:44 PM (IST) Jul 30

താമരശ്ശേരി ചുരത്തിൽ വിള്ളൽ

താമരശ്ശേരി ചുരം രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ, വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതായി ഹൈവേ പോലീസ് ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യത, വളരെ അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ പാടുള്ളൂ, യാത്രക്കാർ വളരെ സൂക്ഷിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

10:39 PM (IST) Jul 30

നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി

നാളെ വയനാടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി. കാലാവസ്ഥ മോശമായതു കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചതിനാലെന്ന് ട്വീറ്റ്. അടുത്ത ഒരു ദിവസം വയനാടിൽ എത്തുമെന്നും രാഹുൽ

09:58 PM (IST) Jul 30

'വയനാടിനായി തൃശൂർ': ദുരിതബാധിതർക്ക് സഹായം എത്തിക്കാം

വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോ​ഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 
കണ്‍ട്രോള്‍ റൂം- 9447074424, 1077
 

09:01 PM (IST) Jul 30

കേരളത്തിനായി സഹായം എത്തിക്കാൻ കോര്‍പ്പറേറ്റ് കമ്പനികളോട് കര്‍ണാടക

കർണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ. സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി കേരളത്തിന്‌ സഹായം എത്തിച്ച് നൽകാൻ ആഹ്വാനം. അവശ്യവസ്തുക്കൾ ആയോ പണമായോ വസ്ത്രങ്ങൾ ആയോ സന്നദ്ധപ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാൻ അഭ്യർത്ഥന

08:59 PM (IST) Jul 30

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പാലക്കാട്ടുകാരനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ

മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി  സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്.  കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്.
 

08:26 PM (IST) Jul 30

125 മരണങ്ങൾ സ്ഥിരീകരിച്ചു

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം  എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്.  മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.

08:02 PM (IST) Jul 30

ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി

ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി. 
 

07:38 PM (IST) Jul 30

മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു

ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.

07:37 PM (IST) Jul 30

രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്

 മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. 
 

07:35 PM (IST) Jul 30

ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്; ദില്ലിയിൽ നിന്ന് സ്നിഫർ ഡോഗുകൾ

വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്.

06:38 PM (IST) Jul 30

പ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം

സംസ്ഥാനത്ത് അതിതീവ്ര മഴയും, പ്രകൃതി ക്ഷോഭങ്ങളും തുടരുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ ജില്ലയിൽ പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്.

കൊല്ലം റൂറൽ ജില്ലാപ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം എമർജൻസി നമ്പർ: 

9497907525
9497931000
0474-2450868

06:38 PM (IST) Jul 30

ഗോവ ഗവർണ്ണർ പിഎസ്ശ്രീ ധരൻ പിള്ള വയനാടിലേക്ക് തിരിച്ചു

ഗോവ ഗവർണ്ണർ പിഎസ്. ശ്രീധരൻ പിള്ള വയനാടിലേക്ക് തിരിച്ചു. ഗോവ സർക്കാർ കേരളത്തിന് ദുരിതാശ്വാസത്തിന് സഹായം അയക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള.

06:24 PM (IST) Jul 30

താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു, 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു

വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. 

06:14 PM (IST) Jul 30

മരണസംഖ്യ വീണ്ടും ഉയരുന്നു, 119 പേര്‍ മരിച്ചതായി സ്ഥിരീകരണം

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 6.10 വരെ  119 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.

06:03 PM (IST) Jul 30

മരണം 116 ആയി, ആകെ തിരിച്ചറിഞ്ഞത് 48 പേരെ

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം ആറ് മണി വരെ  116 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 48 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
 

05:53 PM (IST) Jul 30

മരണസംഖ്യ അതിവേഗം ഉയരുന്നു, 114 മരണങ്ങൾ സ്ഥിരീകരിച്ചു

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.45 വരെ  114 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 46 പേരെ മാത്രം. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 47 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 17 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.

05:40 PM (IST) Jul 30

മരണം 109 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.30വരെ  109 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.

05:34 PM (IST) Jul 30

കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണ ദുരന്തം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി

നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി  അറിയിച്ചു. Read more

05:20 PM (IST) Jul 30

4 ജില്ലകളിൽ നാളെ അവധി, മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും

05:03 PM (IST) Jul 30

വയനാട്ടിൽ നിന്ന് സങ്കടക്കാഴ്ച, 100 കടന്ന് മരണം, ഇനിയും കാണാതെ 98 പേര്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  4.50  വരെ സ്ഥീരീകരിച്ചത് 108  മരണം. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 പേരിൽ  42  പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ 3, പത്ത് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. 7എണ്ണം മേപ്പാടിയിലേക്ക് മാറ്റി. ബത്തേരി താലൂക്ക് ആശുപത്രി 1,  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങളാണ്. അതേസമയം,  120ലേറെ പേര്‍    ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം  83 പേരും മേപ്പാടിയിൽ 27ഉം കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.

04:53 PM (IST) Jul 30

ആശങ്കയേറ്റി മരണസംഖ്യ ഉയരുന്നു, മരണം 96 ആയി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 4.45 വരെ 96 മരണം സ്ഥിരീകിരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 മൃതദേഹങ്ങളിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രി 3,  ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രി 30  മൃതദേഹങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്. 120ലേറെ പേര്‍  ചികിത്സയിലാണ്. വിംസ് ആശുപത്രിയില്‍ മാത്രം - 83 പേരും മേപ്പാടിയിൽ 27 പേരും. കല്‍പ്പറ്റ ജിഎച്ചിൽ 13 പേരും ചികിത്സയിലുണ്ട്.

04:45 PM (IST) Jul 30

മഴയ്ക്കൊപ്പം ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞും; ദുരന്തഭൂമിയിൽ തെരച്ചിലിന് വെല്ലുവിളി

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുന്നത്.

04:40 PM (IST) Jul 30

കനത്ത മഴ തുടരുന്നു; 3 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. Read More

04:34 PM (IST) Jul 30

ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഉയരുന്നു, 95 മരണം സ്ഥിരീകരിച്ചു

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 95 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.

 

04:32 PM (IST) Jul 30

എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി

വയനാട് ദുരന്ത പശ്ചാത്തലത്തിൽ  സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന  എച്ച് ഡി സി & ബി എം പരീക്ഷകൾ  മാറ്റി വെച്ചു. 31, 2  ( ജൂലൈ 31, ആഗസ്റ്റ് 2 )തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന്   സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി  അറിയിച്ചു

04:13 PM (IST) Jul 30

മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റി

കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്ന് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമേ പുറപ്പെടൂ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. ഇത് ഇനി നാലരയ്ക്ക് മാത്രമേ പുറപ്പെടൂ.

04:05 PM (IST) Jul 30

എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി

വയനാട് ദുരന്ത പശ്ചാത്തലത്തിൽ  സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന  എച്ച് ഡി സി & ബി എം പരീക്ഷകൾ  മാറ്റി വെച്ചു. 31, 2  ( ജൂലൈ 31, ആഗസ്റ്റ് 2 ) തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം പി അറിയിച്ചു.

03:54 PM (IST) Jul 30

കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു

ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പോലീസിന്റെ നിർദേശത്തെ തുടർന്നാണ് വാഹനങ്ങൾ മഥൂർ ചെക്ക്പോസ്റ്റിൽ തടഞ്ഞിരിക്കുന്നത്. ദേശീയപാത 766 പൊൻകുഴിക്ക് സമീപമാണ് വെള്ളം കയറി ഗതാഗതം ബുദ്ധിമുട്ടായിരിക്കുന്നത്.

03:53 PM (IST) Jul 30

വയനാട്ടിലെ ഉരുൾപൊട്ടൽ, മരണം 90 ആയി

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 90 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.

 

03:51 PM (IST) Jul 30

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട്

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ്  അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും  കെഎസ്ഇബി  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

03:47 PM (IST) Jul 30

സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം

വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. Read More

03:42 PM (IST) Jul 30

രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. Read More

03:42 PM (IST) Jul 30

കൈത്താങ്ങുമായി തമിഴ്നാട്; 5 കോടി രൂപ അനുവ​ദിച്ചു

വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ 5 കോടി രൂപ അനുവദിച്ചത്.

03:41 PM (IST) Jul 30

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. Read More

02:17 PM (IST) Jul 30

യുവാവ് ഒഴുക്കിൽ പെട്ടു

പുത്തൂർ - കൈനൂർ റോഡിലെ കനത്ത വെള്ളക്കെട്ടിൽ യുവാവ് ഒഴുക്കിൽ പെട്ടു. കൈനൂർ സ്വദേശി അഖിലാണ് ഒഴുക്കിൽ പെട്ടത്.
ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.

02:16 PM (IST) Jul 30

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

02:13 PM (IST) Jul 30

പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു

പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെ നിരോധനം.  ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം.  ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും നിർദ്ദേശം.


More Trending News