
ദില്ലി: ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ സംസ്ഥാനം അനുമതി തേടി. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഇനി ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. നിയമ സഭ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബാധകമാകുമെന്നുമാണ് കേരളത്തിന്റെ വാദം. മുൻ അറ്റോണി ജനറൽ കെകെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി കോടതിയിലെത്തിയത്. ഹർജി പിൻവലിക്കുന്നതിനെ കേന്ദ്രം എതിർത്തു. ഇവ ഭരണഘടനാ പ്രശ്നങ്ങളിലെ ഹർജിയെ ലഘുവായി കാണരുതെന്നും പിൻവലിക്കാൻ അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മെയ് 13 ന് പരിഗണിക്കാൻ ഹർജി മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam