ഗവര്‍ണറുടെ വിരട്ടലേറ്റു; സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി

Published : Oct 01, 2022, 02:56 PM IST
ഗവര്‍ണറുടെ വിരട്ടലേറ്റു; സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി

Synopsis

ണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വിസി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്.

തിരുവനന്തപുരം: ഗവർണ്ണർ അസാധാരണ ഭീഷണി ഉയർത്തിയതോടെ സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി. പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഈ മാസം 11 നുള്ളിൽ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നായിരുന്നു ഗവർണ്ണറുടെ മുന്നറിയിപ്പ്. സെനറ്റ് പിരിച്ചുവിടുന്നതടക്കം പരിഗണിക്കുമെന്ന് അറിയിച്ചതോടെയാണ് ഉടൻ യോഗം ചേരുമെന്ന് വിസി മറുപടി നൽകിയത്.

ഉടക്കിട്ട വിസിക്കെതിരെ ചാൻസലര്‍ കടുത്ത ഭീഷണി ഉയർത്തുന്നത് തന്നെ അസാധാരണ നടപടിയാണ്. സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും വിസി വഴങ്ങിയിരുന്നില്ല. രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വിസി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്. ഇന്നലെ വൈകീട്ട് രാജ്ഭവൻ വിസിക്ക് നൽകിയ നാലാം കത്ത് അസാധാരണ സ്വഭാവത്തിലുള്ളതായിരുന്നു.

ഒക്ടോബ‍ര്‍ 11 നുള്ളിൽ പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വിസിക്ക് കത്തിലൂടെ ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകി. ചാൻസ്ലറുടെ അധികാരം ഉപയോഗിച്ച് സെനറ്റ് തന്നെ പിരിച്ചുവിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായി. ഇതിന് പിന്നാലെയാണ് ഉടൻ സെനറ്റ് യോഗം ചേരുമെന്ന മറുപടി രാജ്ഭവന് കേരള സവർവ്വകലാശാല നൽകിയത്. യോഗം വിളിക്കുന്നതിനപ്പുറം എന്ത് തുടർ നടപടിയെടുക്കണമെന്നതിൽ സർവ്വകലാശാലക്ക് ആശയക്കുഴപ്പമുണ്ട്. 

സർക്കാറിനൊപ്പം ചേർന്ന് പ്രതിനിധിയെ നൽകാതിരിക്കാൻ എടുത്ത മുൻ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണോ അതോ ഗവർണ്ണർക്ക് കീഴടങ്ങി പ്രതിനിധിയെ നൽകണോ എന്നതിൽ അണിയറയിൽ ചർച്ച തുടരുകയാണ്. സെനറ്റ് ചേർന്ന് ഗവർണ്ണറുടെ വിമർശിച്ച് വീണ്ടും പ്രമേയം പാസ്സാക്കിയാൽ രാജ്ഭവൻ കടുത്ത നടപടികളിലേക്ക് പോകുമെന്നുറപ്പാണ്. 

വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടുന്ന സർവ്വകലാശാല ഭേദഗതി ബില്ലിൽ എന്തായാലും ഗവർണ്ണർ ഒപ്പിടില്ല. നിയമവിദഗ്ധരുമായും രാഷ്ട്രീയനേതാക്കളുമായി സർവ്വകലാശാല ആലോചന തുടരുകയാണ്. ഈ മാസം 24നാണ് നിലവിലെ വിസിയുടെ കാലാവധി തീരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും