കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു

Web Desk   | Asianet News
Published : Mar 20, 2020, 04:06 PM ISTUpdated : Mar 20, 2020, 06:23 PM IST
കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു

Synopsis

കൊവിഡ് ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകളെല്ലാം കേരളം അടച്ചു. 

കാസര്‍ഗോഡ്: കൊവിഡ് ജാഗ്രതയുടെ ഭാഗമായി കര്‍ണാടകത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ കേരളം അടച്ചു. കർണാടക സംസഥാനവുമായി അതിർത്തിപങ്കിടുന്ന ജില്ലയിലെ 12 അതിർത്തി റോഡുകളാണ് കേരളം അടച്ചത്. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. 

മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌,  കെദംപാടി പദവ് റോഡ്‌,  സുങ്കദകട്ടെ മു ടിപ്പ് റോഡ്‌,  കുറുട പദവ്  റോഡ്‌,  മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്‌  എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്,  ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌,  നാട്ടക്കൽ സുള്ള്യപദവ് റോഡ്‌,  ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡുമാണ് പൂർണമായി അടച്ചത്.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല  അഡ്യാനടുക്ക റോഡ്‌, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത,  മാണിമൂല സുള്ള്യറോഡ്‌,  പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടൂ. 

ഡോക്ടർമാർ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന ഉണ്ടായിരിക്കും.  കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് റോഡുകൾ അടയ്ക്കാനുള്ള തീരുമാനം. കർണാടകയിലെ ബെം​ഗളൂരുവിലും കൽബുർ​ഗിയിലും കുടക്കിലും കൊറോണ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം ജാ​ഗ്രത ശക്തമാക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും