'മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്'; സ്ത്രീവിരുദ്ധത പരാമർശത്തിൽ അപലപിച്ച് കെ കെ ശൈലജ

Published : Nov 01, 2020, 01:00 PM ISTUpdated : Nov 01, 2020, 01:20 PM IST
'മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്'; സ്ത്രീവിരുദ്ധത പരാമർശത്തിൽ അപലപിച്ച് കെ കെ ശൈലജ

Synopsis

ബലാത്സം​ഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇത്തരം സന്ദേശമാണോ നൽകേണ്ടതെന്നും മന്ത്രി ചോദിച്ചു.

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീവിരുദ്ധത പരാമർശത്തിൽ അപലപിച്ച് വനിതാ നേതാക്കൾ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ബലാത്സം​ഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു.  ബലാത്സം​ഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇത്തരം സന്ദേശമാണോ നൽകേണ്ടതെന്നും മന്ത്രി ചോദിച്ചു.

Also Read: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; വിവാദമായതോടെ ഖേദപ്രകടനം

മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ്. പരാമർശത്തിൽ നിന്നും അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമായില്ലെന്നും കെ കെ ശൈലജ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമർശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാത്സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈൻ പറഞ്ഞു. 

Also Read: സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന്  വനിത കമ്മീഷൻ

മുല്ലപ്പള്ളിയുടെ വിവാദമായ പ്രസ്താവന:

പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി