ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ; 'ഉത്തരവ് അടിയന്തരമായി പിൻവലിക്കണം'

Published : Aug 07, 2026, 01:02 PM IST
KN Balagopal

Synopsis

പെൻഷൻ വിതരണത്തിലെ പുതിയ സർക്കാർ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബാങ്കിൽ നേരിട്ട് പോകാൻ കഴിയാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞു. ബാങ്കിൽ പോയി പണം വാങ്ങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്ത വരെ ബാധിക്കുമെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. 

പെൻഷൻ ആളുകൾക്ക് കിട്ടാതെ പോകുന്ന അവസ്ഥ വരും. കേന്ദ്രസർക്കാരിൽ നിന്ന് പെൻഷനായി ലഭിക്കുന്നത് കുറഞ്ഞ തുക മാത്രമാണ്. പഴയ സംവിധാനത്തിലും ആ തുക കിട്ടുന്നതിൽ യാതൊരു തടസ്സവും വരില്ല. ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ല് ഇങ്ങനെ കുറിച്ചുള്ള ആളുകളെ കുറിച്ചാണ്. ക്രമക്കേട് ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള നടപടി എടുക്കണം. പോരായ്മ വരുത്തുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും ക്രമക്കേടുണ്ടെന്ന് പറഞ്ഞ് സംവിധാനം തന്നെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും സർവ്വീസ് സംഘടനകളെ കുറിച്ചുള്ള പ്രതികരണം മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാതിരുന്നതാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം, പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി': വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം