റമീസിന്റെ ഗൂഗിൾ സെർച്ചും ഇടപ്പള്ളിയിൽ പോയതും പ്രശ്നം, നിര്‍ബന്ധിത മതം മാറ്റമല്ല, കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ കുറ്റപത്രം പറയുന്നത്

Published : Oct 13, 2025, 12:59 AM IST
kothamangalam death

Synopsis

കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യ നിർബന്ധിത മതപരിവർത്തന ശ്രമം മൂലമല്ലെന്ന് പോലീസ് കുറ്റപത്രം. പ്രണയബന്ധം തകർന്നതും കാമുകൻ സംസാരിക്കാതായതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.   

കോതമംഗലം: കോതമംഗലത്തെ 23-കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യ നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണസംഘം ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയും റമീസും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് റമീസിനൊപ്പം ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ, റമീസ് 'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതും ഇടപ്പള്ളിയിൽ പോയതും പെൺകുട്ടി കണ്ടെത്തിയതോടെയാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്.

ഈ വിവരം റമീസിൻ്റെ പിതാവിനെ അറിയിച്ചതോടെ റമീസ് വീടുവിട്ട് ഇറങ്ങിപ്പോകുകയും പിന്നീട് പെൺകുട്ടിയുമായി സംസാരിക്കാതിരിക്കുകയും ചെയ്തു. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് റമീസ് ഫോണിലൂടെ പെൺകുട്ടിയോട് പറഞ്ഞു. പിന്നീട് റമീസിനെ ഫോണിൽ പോലും കിട്ടാതായി. കൂട്ടുകാരി വഴി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാൻ പെൺകുട്ടി തീരുമാനിച്ചതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

റമീസ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, നിർബന്ധിത മതപരിവർത്തന ശ്രമമല്ല, മറിച്ച് പ്രണയം തുടരാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസിൽ റമീസിൻ്റെ മാതാപിതാക്കളും പ്രതികളാണ്. റമീസിനും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിൻ്റെ പേരിൽ റമീസിൻ്റെ സുഹൃത്തായ സഹദും കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം, നിർബന്ധിത മതപരിവർത്തന ശ്രമമാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം