'അടൂരിന്‍റെ കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിൽ പെണ്‍കുട്ടികള്‍ കുറവായിരുന്നു'; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍

Published : Aug 05, 2025, 08:58 AM IST
kr narayanan film institute students

Synopsis

അടൂർ ചെയർമാനായിരുന്ന കാലത്തേക്കാൾ ഇപ്പോൾ നിലാവാരം മെച്ചപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിനെതിരായ പ്രസ്താവനയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ തള്ളി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അടൂര്‍ ഗോപാലകൃഷ്ണന്‍റെ കാലത്തായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് മോശമായിരുന്നതെന്നും അടൂർ ചെയർമാനായിരുന്ന കാലത്തേക്കാൾ ഇപ്പോൾ നിലാവാരം മെച്ചപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോൺക്ലേവ് വേദിയിൽ അടൂർ നടത്തിയത് സ്വയം വിമർശനം തന്നെയാണ്. അടൂർ ചെയർമാൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മുഴുവൻ സീറ്റിലും വിദ്യാർത്ഥികളെത്തി. 2022 ൽ നടന്ന സമരവും ജാതീയവിഷയങ്ങളിലായിരുന്നു. അന്ന് സമരത്തെ എതിർത്തയാളാണ് അടൂർ ഗോപാലകൃഷണൻ. അന്നത്തെ സമരം ശരിയെന്ന് തെളിയിക്കുന്നതാണ് അടൂരിന്‍റെ കോൺക്ലേവ് പ്രസംഗം. അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ സംസാരിക്കാൻ പാടില്ല. അടൂർ കേരളത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ താഴ്ത്തികെട്ടുന്നു.

മറ്റ് നാടുകളിലുള്ളവർ പ്രശംസിക്കുമ്പോൾ ഇവിടെയുള്ളവർ തഴയുന്നു. അടൂരിന്‍റെ കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടി പെൺകുട്ടികൾ കുറവായിരുന്നു. ഇപ്പോൾ കൂടുതൽ പെൺകുട്ടികൾ സിനിമ പഠിക്കാൻ എത്തുന്നു. താൻ പഠിക്കാൻ വരുമ്പോള്‍ ആകെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ് അഡ്മിഷൻ എടുത്തിരുന്നതെന്നും ഇപ്പോള്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. അടൂരിന്‍റെ കാലത്ത് അഡ്മിഷൻ കൊടുക്കാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

 

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'