കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു, ബസ് സർവീസുകൾ മുടങ്ങി

Published : Jul 06, 2022, 04:24 PM IST
കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു, ബസ് സർവീസുകൾ മുടങ്ങി

Synopsis

മൂന്ന് ദിവസം മുൻപ് ഡീസൽ തീർന്നിട്ടും ഡീസൽ എത്തിക്കുന്നതിൽ ഡിപ്പോ ഉദ്യാഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ ആരോപിച്ചു

തിരുവനന്തപുരം: കെഎസ്ആർടി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു. ഫാസ്റ്റ് പാസ‌ഞ്ചർ അടക്കം ഏഴ് ബസ്സുകൾ സർവീസ് നിർത്തി. മൂന്ന് ദിവസം മുൻപ് ഡീസൽ തീർന്നിട്ടും ഡീസൽ എത്തിക്കുന്നതിൽ ഡിപ്പോ ഉദ്യാഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ ആരോപിച്ചു. രാത്രിയോടെ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നുള്ള ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും, വർക്‌ഷോപ്പുകളുടെ എണ്ണം കുറയ്ക്കും

സംസ്ഥാനത്ത് കെ എസ് ആർ ടി സി (ksrtc) വർക്‌ഷോപ്പുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിൽ കെ എസ് ആർ ടി സിക്ക് സംസ്ഥാനത്ത് 93 വർക്‌ഷോപ്പുകളുണ്ട്. ഇത് 22 ആക്കി കുറയ്ക്കാനാണ് തീരുമാനം. ഗതാഗതവകുപ്പ് മാത്രമല്ല കെ എസ് ആർ ടി സിയെന്ന് പറഞ്ഞ മന്ത്രി കെ എസ് ആർ ടി സിയെന്ന് പറഞ്ഞ് ഗതാഗത വകുപ്പിനെ കുറ്റം പറയരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എ ഐ ക്യാമറകൾ സ്ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിൽ സുശീൽ ഖന്ന റിപ്പോർട്ട് (susheelkhanna report)നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan) നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അതല്ലാതെ കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ മറ്റ് വഴികളില്ല. കെ എസ് ആർ ടി സിയെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്‍റെയും വികാരം. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ നേരത്തെ തുടങ്ങിയെങ്കിലും അത് പൂർണ വിജയമായിരുന്നില്ല. അതിനാൽ വീണ്ടും അതിവേഗം ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. കെ എസ് ആർ ടി സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറിയാലേ കെ എസ് ആർ ടി സി രക്ഷപെടൂവെന്നും മന്ത്രി പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K