
തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിന് മെസ്സി ചിത്രം ഉയർത്തി വിശ്വാസികളെ വഞ്ചിച്ചെന്ന ഹിന്ദു സംഘടനകളുടെ വിമർശനം മുഖവിലയ്ക്ക് എടുക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം. കാർഗിൽ യുദ്ധ സമയത്ത് ജവാന്മാരുടെ ചിത്രവും ഉയർത്തിയിരുന്നു. സൗഹൃദ മത്സരത്തിന്‍റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Read More: അനുമതിയില്ലാതെ സൗദി സന്ദർശനം: ലയണൽ മെസിയെ സസ്പെന്റ് ചെയ്‌ത് പിഎസ്‌ജി
'കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലെ മത്സരമാണ്. ഫാൻസി കുടയെന്നാണ് പറയുന്നത്. അതിൽ എന്ത് ഉള്ളടക്കം എന്നതിൽ വലിയ പ്രസക്തിയൊന്നും ഇല്ല. ഇത്തവണ അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയർത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകൾ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്. തൃശൂർ പൂരത്തിന്റെ മഹിമ ലോകത്തിന്റെ നെറുകയിലെത്തിക്കാനായിരുന്നു ശ്രമം. ഇന്ന് ഖത്തർ റേഡിയോയിൽ നിന്ന് വിളിച്ചിരുന്നു. മെസി കുടമാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. അദ്ദേഹവും പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ ജവാന്റെ കുട ഉയർത്തിയിരുന്നു. പാറമേക്കാവ് പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയർത്തി. ഇതിലൊന്നും വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ല,'- ഭാരവാഹികൾ പറഞ്ഞു.
Read More: ബാലണ്‍ ഡി ഓറിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഹാലണ്ട് മെസിയെ കടത്തിവെട്ടുമെന്ന് ആരാധകര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam