60 കഴിഞ്ഞ പ്ളീ‍ഡര്‍മാര്‍ സര്‍ക്കാര്‍ കേസുകള്‍ വാദിക്കണ്ട; നിയമവകുപ്പ്

Published : May 20, 2022, 02:46 PM IST
60 കഴിഞ്ഞ പ്ളീ‍ഡര്‍മാര്‍ സര്‍ക്കാര്‍ കേസുകള്‍ വാദിക്കണ്ട; നിയമവകുപ്പ്

Synopsis

വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും പലരും പ്ലീഡർമാരായി തുടരുന്നുവെന്ന് നിയമ സെക്രട്ടറി.സർക്കാർ അഭിഭാഷകർ ജനനതീയതി കൃത്യമായി അറിയിക്കുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ വീഴ്ച വരുത്തുന്നു

തിരുവനന്തപുരം; 1978 ലെ കേരള ഗവര്‍മ്മെണ്ട് ലോ ഓഫീസേഴ്സ് ആന്‍റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഹൈക്കോടതിയിലെ  സര്‍ക്കാര്‍ പ്ളീഡര്‍മാരെ  നിയമിക്കുന്നത്.അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്നാണ് നിയമനത്തിനുള്ള പാനല്‍ നല്‍കുന്നത്. ജില്ലാ കോടതികളിലേയും കീഴ് കോടതികളിലേയും സര്‍ക്കാര്‍ അഭിഭാഷകരുടെ  പാനല്‍ തയ്യാറാക്കി നല്‍കുന്നത് ജില്ലാ കളക്ടര്‍മാരുമാണ്. അഭിഭാഷകരുടെ ജനനതിയതിയടക്കമുള്ള വിവരങ്ങള്‍ നിയമവകുപ്പില്‍ ലഭ്യമല്ല. ഇപ്രകാരം നിയമനം ലഭിക്കുന്ന അഭിഭാഷകരുടെ കാലാവധി പരമാവധി 3 വര്‍ഷമോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ,നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 60 വസ്സ് പിന്നിട്ടിട്ടും പല ജില്ലകളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ തുടരുന്ന സാഹചര്യമുണ്ടെന്ന് നിയമസെക്രട്ടറി വ്യക്തമാക്കി. വിരമിക്കല്‍ തീയതി കഴി‍ഞ്ഞിട്ടും വേതനം ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .ഇതില്‍ പലതിലും സര്‍ക്കാരിനെതിരെ വിധി വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍  60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ ചുമതല ഒഴിയണമെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇത് ഉറപ്പ് വരുത്തണമെന്നും നിയമസെക്രട്ടറി വി.ഹരിനായര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു

Also read;High Court : ജഡ്ജിയെ അധിക്ഷേപിച്ച് പ്ലീഡർ, സിറ്റിംഗ് നിർത്തി ജഡ്ജി, ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്
'താൻ അയ്യപ്പ ഭക്തന്‍, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍