യുഡിഎഫ് തേരോട്ടത്തിലും വടക്കാഞ്ചേരിയില്‍ വിജയം വിടാതെ എല്‍ഡിഎഫിന്‍റെ സേവ്യർ ചിറ്റിലപ്പള്ളി

Published : May 04, 2026, 06:29 PM IST
Xavier Chittilappilly-Wadakkanchery

Synopsis

സേവ്യർ ചിറ്റിലപ്പള്ളി 70725 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എൻ വൈശാഖ് 65035 വോട്ടുകള്‍ നേടി.

വടക്കാ‍ഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടത്തിലും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വിജയം വിടാതെ എല്‍ഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി. യുഡിഎഫിന്‍റെ പി എൻ വൈശാഖിനെ 5690 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്‍പിച്ചാണ് സേവ്യർ ചിറ്റിലപ്പള്ളി തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭയിലെത്തിയത്. സേവ്യർ ചിറ്റിലപ്പള്ളി 70725 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എൻ വൈശാഖ് 65035 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി എസ് ഉല്ലാസ് ബാബു 25844 വോട്ടുകള്‍ നേടി കരുത്തുകാട്ടി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറിമാറി വിജയിച്ചു വന്നിരുന്ന മണ്ഡലത്തിൽ ഇക്കുറി കനത്ത പോരാട്ടം തന്നെയായിരുന്നു നടന്നത്.

തലപ്പിള്ളി താലൂക്കും തൃശ്ശൂർ താലൂക്കും ഉൾക്കൊള്ളുന്ന പഞ്ചായത്തുകളാണ് ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും, തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗവുമാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അനില്‍ അക്കരെയായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു 2016ൽ നടന്നത്. വെറും 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ നിന്ന് ജയിച്ചുകയറി നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു.

2021ല്‍ അനില്‍ അക്കരയെ പരാജയപ്പെടുത്തി സിപിഎമ്മിന്‍റെ സേവ്യര്‍ ചിറ്റിലപ്പിള്ളി നിയമസഭയിലെത്തുകയായിരുന്നു. 15,168 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സേവ്യർ ചിറ്റിലപ്പിള്ളി അനില്‍ അക്കരയെ പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി ടിഎസ് ഉല്ലാസ് ബാബു 21,747 വോട്ടുകളും നേടിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍പ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടതുകോട്ട വിറപ്പിക്കാൻ യുഡിഎഫിന് ആയില്ല; നെടുമങ്ങാട് വിജയിച്ച് കയറി എൽഡിഎഫ്
ആർ. ബിന്ദുവും ദയനീയമായി തോറ്റു, ഇരിങ്ങാലക്കുട ഇക്കുറി തോമസ് ഉണ്ണിയാടനൊപ്പം