
കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരമുണ്ടായില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും. ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചത്. യുഡിഎഫ് തുടർച്ചയായി കളവ് പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർത്ഥികളെ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമം നടന്നു. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യമാണ്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.
സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകും. എത്ര സീറ്റ് ലഭിക്കുമെന്ന് പറയാൻ കഴിയില്ല, ന്യൂന പക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് ഉറപ്പാണ്. ഇത്തവണ ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അത് ആർക്കാകും ഗുണകരമാകുകയെന്നത് ഇപ്പോൾ പറയാൻ കഴിയില്ല. വോട്ടർ പട്ടിക ലൈവ് ആണ്. എസ്ഡിപിഐയും ഇടതുമുന്നണിയും തമ്മിൽ ഈ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയില്ല. മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുമെന്നും തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam