'വയ്ക്കടാ ഇതിന് മുകളിൽ ഒരെണ്ണം' ; ജെൻ സി വൈബിൽ എം.ബി രാജേഷിന്റെ വൈറൽ റാപ്പ്; തൃത്താലയിൽ പോര് മുറുകുന്നു

Published : Mar 29, 2026, 07:43 PM IST
MB Rajesh

Synopsis

തൃത്താലയിലെ പോളിംഗ് ബൂത്തുകളിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കാൻ പാട്ടിലും ശൈലിയിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് എൽഡിഎഫ്. പരമ്പരാഗത മുദ്രാവാക്യങ്ങൾക്കും പ്രസംഗങ്ങൾക്കും അവധി നൽകി, കട്ട 'ജെൻ സി' വൈബിലുള്ള ഒരു കിടിലൻ റാപ്പ് ഗാനവുമായാണ് എം.ബി. രാജേഷിന്റെ പ്രചാരണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ വോട്ടർമാരെ കയ്യിലെടുക്കാൻ പുതുപുത്തൻ പരീക്ഷണങ്ങളുമായി മുന്നണികൾ. പരമ്പരാഗത പ്രസംഗങ്ങൾക്കും പദയാത്രകൾക്കും അപ്പുറം സോഷ്യൽ മീഡിയയിലെ 'ജെൻ സി' വോട്ടർമാരെ ലക്ഷ്യമിട്ടുള്ള എം.ബി രാജേഷിന്റെ പുതിയ പ്രചാരണ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചാവിഷയം. 'ലെറ്റ്‌സ് ടേക്ക് എ ബ്രേക്ക് ആൻഡ് സീ വാട്ട് ഈസ് ചേഞ്ച്‌ഡ്' എന്ന വരികളുമായി എത്തിയ ഈ റാപ്പ് സോങ്ങ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

മാറുന്ന പ്രചാരണ ശൈലി; ലക്ഷ്യം പുത്തൻ തലമുറ

തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ രാഷ്ട്രീയ പാർട്ടികൾ വരെ ഇത്തവണ പുതിയ തലമുറയെ പോളിംഗ് ബൂത്തിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എം.ബി രാജേഷിനായി ഒരു അടിപൊളി റാപ്പ് വിഡിയോ അണിയറയിൽ ഒരുങ്ങിയത്. തൃത്താലയിൽ കഴിഞ്ഞ അഞ്ചുവർഷം നടന്ന വികസന പ്രവർത്തനങ്ങളെ ആധുനിക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ ഗാനം. വെറുമൊരു പാട്ട് എന്നതിലുപരി, രാഷ്ട്രീയ എതിരാളികൾക്ക് കൃത്യമായ മറുപടി നൽകുന്ന വരികളാണ് ഇതിന്റെ പ്രത്യേകത.

തൃത്താലയുടെ വികസനരേഖ റാപ്പിലൂടെ

'അഞ്ചുകൊല്ലം മുന്നൊരുനാൾ തൃത്താല പറഞ്ഞൊന്നാൾ, ഇനി വേണ്ട തെരുവിലീ ധർ, വേണം നല്ലൊരു നായകൻ' എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. തൃത്താലയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾ, പട്ടയ വിതരണം, സ്‌കൂളുകളുടെ നവീകരണം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നഴ്‌സിങ് കോളേജ് തുടങ്ങിയ വികസന നേട്ടങ്ങൾ ഗാനത്തിൽ എടുത്തുപറയുന്നുണ്ട്. 'ഫേസ്ബുക്കിൻ പടി കടന്നു' വികസനം നാട്ടിലെത്തിയെന്നും, വെറും വാക്കുകളല്ല പ്രവൃത്തിയാണ് തൃത്താല കണ്ടതെന്നും പാട്ട് സമർത്ഥിക്കുന്നു.

സംസ്ഥാനത്തെ റോഡുകളുടെ നിലവാരവും കേരള മോഡൽ വികസനവും റാപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. 'Thrithala on the rise and there's no debate' എന്ന ഹുക്ക് ലൈൻ പാട്ടിന് ഒരു പ്രത്യേക എനർജി നൽകുന്നു. തൃത്താലയ്ക്ക് ഇനിയും എം.ബി രാജേഷിന്റെ സേവനം ആവശ്യമാണെന്ന ആഹ്വാനത്തോടെയാണ് ഗാനം അവസാനിക്കുന്നത്.

കമന്റ് ബോക്സിൽ 'ബൽറാം' തരംഗം; പോരാട്ടം കടുക്കും

സോഷ്യൽ മീഡിയയിൽ പാട്ട് വൈറലായതോടെ കമന്റ് ബോക്സുകളിലും വലിയ പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫ് പ്രവർത്തകർ പാട്ടിനെ വാനോളം പുകഴ്ത്തുമ്പോൾ, യുഡിഎഫ് അനുഭാവികൾ വി.ടി ബൽറാമിനെ പിന്തുണച്ചുള്ള കമന്റുകളുമായി രംഗത്തുണ്ട്. 'പാട്ട് കൊള്ളാം, പക്ഷേ തൃത്താല ബൽറാം കൊണ്ടുപോകും' എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു ശ്രദ്ധേയമായ കമന്റ്. പാട്ട് അടിപൊളിയാണെന്നും ഇതിന് മുകളിൽ വെക്കാൻ മറ്റൊന്നില്ലെന്നും നിഷ്പക്ഷരായ ആസ്വാദകരും കുറിക്കുന്നു.

രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും പാട്ടിന്റെ മേക്കിംഗിനെയും സംഗീതത്തെയും പ്രശംസിക്കുന്നുണ്ട്. രാഷ്ട്രീയമായ എതിർപ്പുകൾ മാറ്റിവെച്ചാൽ ഈ റാപ്പ് സോങ്ങ് ആരെയും പിടിച്ചിരുത്തുന്ന ഒന്നാണെന്നാണ് പൊതുവായ വിലയിരുത്തൽ. **'വയ്ക്കടാ ഇതിന് മുകളിൽ ഒരെണ്ണം' ; ജെൻ സി വൈബിൽ എം.ബി രാജേഷിന്റെ വൈറൽ റാപ്പ്, തൃത്താലയിൽ പോര് മുറുകുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ വോട്ടർമാരെ കയ്യിലെടുക്കാൻ പുതുപുത്തൻ പരീക്ഷണങ്ങളുമായി മുന്നണികൾ. പരമ്പരാഗത പ്രസംഗങ്ങൾക്കും പദയാത്രകൾക്കും അപ്പുറം സോഷ്യൽ മീഡിയയിലെ 'ജെൻ സി' വോട്ടർമാരെ ലക്ഷ്യമിട്ടുള്ള എം.ബി രാജേഷിന്റെ പുതിയ പ്രചാരണ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചാവിഷയം. 'ലെറ്റ്‌സ് ടേക്ക് എ ബ്രേക്ക് ആൻഡ് സീ വാട്ട് ഈസ് ചേഞ്ച്‌ഡ്' എന്ന വരികളുമായി എത്തിയ ഈ റാപ്പ് സോങ്ങ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

മാറുന്ന പ്രചാരണ ശൈലി; ലക്ഷ്യം പുത്തൻ തലമുറ

തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ രാഷ്ട്രീയ പാർട്ടികൾ വരെ ഇത്തവണ പുതിയ തലമുറയെ പോളിംഗ് ബൂത്തിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എം.ബി രാജേഷിനായി ഒരു അടിപൊളി റാപ്പ് വിഡിയോ ഒരുങ്ങിയത്. തൃത്താലയിൽ കഴിഞ്ഞ അഞ്ചുവർഷം നടന്ന വികസന പ്രവർത്തനങ്ങളെ ആധുനിക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ ഗാനം. വെറുമൊരു പാട്ട് എന്നതിലുപരി, രാഷ്ട്രീയ എതിരാളികൾക്ക് കൃത്യമായ മറുപടി നൽകുന്ന വരികളാണ് ഇതിന്റെ പ്രത്യേകത.

തൃത്താലയുടെ വികസനരേഖ റാപ്പിലൂടെ

'അഞ്ചുകൊല്ലം മുന്നൊരുനാൾ തൃത്താല പറഞ്ഞൊന്നാൾ, ഇനി വേണ്ട തെരുവിലീ ധർ, വേണം നല്ലൊരു നായകൻ' എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. തൃത്താലയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾ, പട്ടയ വിതരണം, സ്‌കൂളുകളുടെ നവീകരണം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നഴ്‌സിങ് കോളേജ് തുടങ്ങിയ വികസന നേട്ടങ്ങൾ ഗാനത്തിൽ എടുത്തുപറയുന്നുണ്ട്. 'ഫേസ്ബുക്കിൻ പടി കടന്നു' വികസനം നാട്ടിലെത്തിയെന്നും, വെറും വാക്കുകളല്ല പ്രവൃത്തിയാണ് തൃത്താല കണ്ടതെന്നും പാട്ട് സമർത്ഥിക്കുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരവും കേരള മോഡൽ വികസനവും റാപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. 'Thrithala on the rise and there's no debate' എന്ന ഹുക്ക് ലൈൻ പാട്ടിന് ഒരു പ്രത്യേക എനർജി നൽകുന്നു. തൃത്താലയ്ക്ക് ഇനിയും എം.ബി രാജേഷിന്റെ സേവനം ആവശ്യമാണെന്ന ആഹ്വാനത്തോടെയാണ് ഗാനം അവസാനിക്കുന്നത്.

കമന്റ് ബോക്സിൽ 'ബൽറാം' തരംഗം; പോരാട്ടം കടുക്കും

സോഷ്യൽ മീഡിയയിൽ പാട്ട് വൈറലായതോടെ കമന്റ് ബോക്സുകളിലും വലിയ പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫ് പ്രവർത്തകർ പാട്ടിനെ വാനോളം പുകഴ്ത്തുമ്പോൾ, യുഡിഎഫ് അനുഭാവികൾ വി.ടി ബൽറാമിനെ പിന്തുണച്ചുള്ള കമന്റുകളുമായി രംഗത്തുണ്ട്. 'പാട്ട് കൊള്ളാം, പക്ഷേ തൃത്താല ബൽറാം കൊണ്ടുപോകും' എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു ശ്രദ്ധേയമായ കമന്റ്. പാട്ട് അടിപൊളിയാണെന്നും ഇതിന് മുകളിൽ വെക്കാൻ മറ്റൊന്നില്ലെന്നും നിഷ്പക്ഷരായ ആസ്വാദകരും കുറിക്കുന്നു.രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും പാട്ടിന്റെ മേക്കിംഗിനെയും സംഗീതത്തെയും പ്രശംസിക്കുന്നുണ്ട്. രാഷ്ട്രീയമായ എതിർപ്പുകൾ മാറ്റിവെച്ചാൽ ഈ റാപ്പ് സോങ്ങ് ആരെയും പിടിച്ചിരുത്തുന്ന ഒന്നാണെന്നാണ് പൊതുവായ വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്രോത്സവത്തിനിടെ തർക്കം, കുത്തേറ്റ 18കാരൻ മരിച്ചു; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാൽ പോലും ഈ സർക്കാരിന്റെ കാലത്ത് ജോലി ലഭിക്കില്ല; സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നുവെന്നും കെ സി വേണുഗോപാൽ