തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിൽ സിഇഒ യുവി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാറിന് യൂണിടാക്കിനെ നിശ്ചയിച്ചതും യുഎഇ കോൺസുലേറ്റുമായി സഹകരിച്ചതും അടക്കമുള്ള വിവാദങ്ങളിൽ സിഇഒക്കുള്ള വിശദീകരണമാണ് എൻഫോഴ്മെന്‍റ് അധികൃതര്‍ തേടിയത്.
യുവി ജോസിനെ ഇന്ന് കൊച്ചിയിൽ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. എന്നാൽ എൻഫോഴ്സ്മെന്‍റ് അധികൃതരുടെ ഭാഗത്ത് നിന്ന് അതീവ രഹസ്യമായ നീക്കമാണ് മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. ഇഡി നോട്ടീസ് ലഭിച്ചെന്നോ മൊഴിയെടുത്തെന്നോ ഒരു സ്ഥിരീകരണവും യുവി ജോസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുമില്ല.
കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിഇഒ എന്ന നിലയിൽ യുവി ജോസിന് പറയാനുള്ള വിശദീകരണങ്ങൾ രേഖപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നാണ് വിവരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam