അൻവറിന്‍റെ പിന്തുണ ശക്തി പകരും; നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വിഎസ് ജോയി

Published : Apr 21, 2025, 09:47 AM ISTUpdated : Apr 21, 2025, 11:05 AM IST
അൻവറിന്‍റെ പിന്തുണ ശക്തി പകരും; നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വിഎസ് ജോയി

Synopsis

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി.ആരെ തീരുമാനിച്ചാലും പാര്‍ട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും വിഎസ് ജോയി പറഞ്ഞു.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാൻ യോഗ്യരായ ഒരുപാട് പേരുണ്ട്. യോഗ്യരായ ഒരാളെ പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ആരെ തീരുമാനിച്ചാലും പാര്‍ട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും വിഎസ് ജോയി പറഞ്ഞു.

വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ല. വിജയം മാത്രമാണ് ലക്ഷ്യം. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. ഒരു സോഷ്യൽ എഞ്ചിനീയറിങും വര്‍ഗീയ ചേരിതിരിവും നടക്കില്ല. മുസ്ലിം ലീഗുമായി എക്കാലത്തേയും മികച്ച ബന്ധമാണുള്ളത്. മുന്നണിയിൽ പ്രശ്നങ്ങളില്ല. ഇടതു സർക്കാറിനെതിരായ ജനവിധിയാണ് ഉണ്ടാവുക. പിവി അൻവർ ഉയർത്തിയ വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയാകും. അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കൂടുതൽ ശക്തി പകരുമെന്നും വിഎസ് ജോയി പറഞ്ഞു.

പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്; 'നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും'

തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യ പല്ലവിയുടെ മൊഴി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിൽ സുപ്രധാന മാറ്റം; സ്വകാര്യ ബസുകളിലെ പോലെ ടിക്കറ്റ് നിരക്കുകൾ ഇനി മാറിക്കൊണ്ടിരിക്കും; ഫ്ലെക്‌സി നിരക്ക് ഈടാക്കും
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി