പിപിഇ കിറ്റിന് പണം ചോദിച്ചു; മുംബൈ റൂബി ഹാൾ ആശുപത്രിക്കെതിരെ മലയാളി നഴ്സുമാർ

Published : Apr 21, 2020, 11:19 AM IST
പിപിഇ കിറ്റിന് പണം ചോദിച്ചു; മുംബൈ റൂബി ഹാൾ ആശുപത്രിക്കെതിരെ മലയാളി നഴ്സുമാർ

Synopsis

ഇതുവരെ 25 ജീവനക്കാർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. 

പൂണെ: പൂണെയിലെ റൂബി ഹാൾ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നഴ്സുമാർ. പിപിഇ  കിറ്റിനടക്കം പണം ഈടാക്കുമെന്ന് നഴ്സിംഗ് സൂപ്രണ്ട് പറയുന്ന ഓഡിയോ സന്ദേശം നഴ്സുമാർ പുറത്ത് വിട്ടു. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകിയിട്ടും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ആശുപത്രി മാനേജ്മെന്‍റ് വിശദീകരിക്കുന്നു 

ഇതുവരെ 25 ജീവനക്കാർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മലയാളികൾ. രോഗസാധ്യതയുള്ളവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി ക്വാറന്‍റീൻ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നൽകുന്നതിൽ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങൾ ഈ വിധമാക്കിയതെന്ന് നഴ്സുമാർ ആരോപിക്കുന്നു. 

എന്നാൽ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്മെന്‍റ് പറയുന്നത്. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്‍റൈൻ ചെയ്യാനായി 3 ഹോട്ടലുകൾ വാടകയ്ക്കെടുത്തിട്ടുണ്ടെന്നും മാനേജ്മെന്‍റ് അറിയിച്ചു.പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും