
കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്തുക്കളില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ പറഞ്ഞു. ഭൂമി വില്‍ക്കാന്‍ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോട്ടപ്പടി ഭൂമി വില്‍പ്പന ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സഭയുടെ സ്വത്തിൽ അതിരൂപതയ്ക്ക് പൂർണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. അതിരൂപതയുടെ സ്വത്താണ് വിൽപ്പന നടത്തിയത്. കേസിലെ പരാതിക്കാരൻ വിമതർക്കൊപ്പം ചേർന്ന് തന്‍റെ കോലം കത്തിച്ചയാളാണ്. വിമതർ സഭയുടെ പ്രവർത്തനങ്ങൾക്ക് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam