വൻതോതിൽ ജിഎസ്‍ടിയിൽ തിരിമറി നടത്തി; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം, വരുമാനം പരിശോധിക്കും

Published : Dec 01, 2024, 11:58 AM ISTUpdated : Dec 01, 2024, 01:45 PM IST
വൻതോതിൽ ജിഎസ്‍ടിയിൽ തിരിമറി നടത്തി; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം, വരുമാനം പരിശോധിക്കും

Synopsis

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ രജിസ്ട്രെഷൻ വകുപ്പ് അന്വേഷണം. ഐ എം എ വൻതോതിൽ ജി എസ് ടി തിരിമറി കാട്ടിയെന്ന കേന്ദ്ര ജി എസ് ടി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിനെതിരെ രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം. ഐഎംഎക്കല്ലാത്തെ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് രജിസ്ട്രേഷൻ ഐജിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം. അന്വേഷണ നടത്താൻ തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടറുമാരുടെ സംഘടന വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേന്ദ്ര ജിഎസ്ടിയുടെ കണ്ടെത്തൽ.

ഇതിലെ തർക്കം ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. വാണിജ്യ താൽപര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്ത ഐഎംഎ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങള്‍ നടത്തുകയും നികുതിവെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്നാണ് ജിഎസ്‍ടിയുടെ കണ്ടെത്തൽ. ഹൈക്കോടതയിൽ കേസ് നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഐഎഎ ഉപസംഘടനയായ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് എന്നിവയ്ക്കെതിരെ ജിഎസ്ടി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

രജിസ്ട്രേഷൻ ചടങ്ങള്‍ ഐഎംഎ ലംഘിച്ചോയെനന് പരിശോധിക്കമെന്നായിരുന്നു കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ ശുപാർശ. മാതമല്ല ഐഎംഎയുടെയും അനുബന്ധ സ്ഥാപനങ്ങളുടെ വരവു ചെലവുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഐജി രജിസ്ട്രേഷൻ അന്വേഷണം നടത്തിയത്. 1995ലെ തരുവിതാംകൂർ- കൊച്ചി സാഹിത്യ- ധാർമിക സ്ഥാപനങ്ങള്‍ പ്രവർത്തിക്കാനുള്ള നിയമപ്രകാരമാണ് ഐഎംഎയുടെ രജസ്ട്രേഷൻ. ഐഎംഎയക്ക് മാത്രമാണ് രജിസ്ട്രേഷനുളളതെന്നും അനുബന്ധ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്നും  ഐജി രജിസ്ട്രേഷൻ റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സർക്കാർ ആവശ്യപ്പെട്ട രേഖകള്‍ സമർപ്പിക്കുമെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നാണ് ഐഎംഎയുടെ വിശദീകരണം. 

ഇത് ജാർഖണ്ഡിന്‍റെ സ്വന്തം മലപ്പുറത്തുകാരൻ 'കളക്ടർ സാബ്'; കേന്ദ്ര സർക്കാരിന്‍റെ അംഗീകാരനിറവിൽ അബൂബക്കർ സിദ്ദിഖ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'