ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച സംഭവം; 'നിയമനടപടി നേരിടാം'; കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് എംഎൽഎ

Published : Apr 03, 2022, 02:48 PM IST
   ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച സംഭവം; 'നിയമനടപടി നേരിടാം';  കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് എംഎൽഎ

Synopsis

ബാങ്കിന്റേത് നിയമവിരുദ്ധപ്രവർത്തനമാണെന്ന് എംഎൽഎ ആരോപിച്ചു. താൻ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു. 

എറണാകുളം: മൂവാറ്റുപുഴയിൽ (Muvattupuzha)  ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയ സംഭവത്തിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ (Mathew Kuzhalnadan).  ബാങ്കിന്റേത് നിയമവിരുദ്ധപ്രവർത്തനമാണെന്ന് എംഎൽഎ ആരോപിച്ചു. താൻ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു. 

ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിൽ  അർബൻ ബാങ്ക് (Urban Bank)   ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു എംഎൽഎ വീട്ടുകാരെ അകത്തു കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു  ബാങ്ക് വീട് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

എംഎൽഎയുടെ നടപടിക്ക് എതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ (Gopi Kottamurikkal) രം​ഗത്തെത്തിയിരുന്നു. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ  ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു. എന്നാൽ, ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിനെ വിളിച്ചിരുന്നു എന്നും ബാങ്ക് എന്ത് നിയമനടപടി സ്വീകരിച്ചാലും നേരിടുമെന്നുമാണ് ഇപ്പോൾ എംഎൽഎ പ്രതികരിച്ചിരിക്കുന്നത്.‍

വീടിന്റെ  ആധാരം ബാങ്കിൽ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും. വിഷയം കെപിസിസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. കുട്ടികൾക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതിൽ എന്ത് നിയമ നടപടിയുണ്ടായാലും അത്  നേരിടും. ബാലാവകാശ കമ്മീഷൻ എവിടെപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ഓടിയെത്തിയിരുന്നല്ലോ എന്നും മാത്യു കുഴല്നാടൻ ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി