വീണ IGST അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയും, മറിച്ചാണെങ്കിൽ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോ?

Published : Aug 21, 2023, 12:03 PM ISTUpdated : Aug 21, 2023, 12:34 PM IST
വീണ IGST അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയും, മറിച്ചാണെങ്കിൽ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോ?

Synopsis

എ.കെ.ബാലന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി മാത്യുകുഴല്‍നാടന്‍. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പറയുന്നത് കടന്ന കൈയെന്ന് പരിഹാസം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി IGST അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെബാലന്‍റെ വെല്ലുവിളി അദ്ദേഹം തള്ളി. എ കെ ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്.വീണ IGST അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം.അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ IGST അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും.കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു.സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു.ആ ഡേറ്റിൽ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം.കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്  IGST അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം.മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

 

ബാർ കൗൺസിൽ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴൽനാടനിൽ നിന്നും ബാർ കൗൺസിൽ വിശദീകരണം തേടി.എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചു എന്നായിരുന്നു പരാതി.സിപിഎം അഭിഭാഷക സംഘടനയാണ് പരാതി നൽകിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി; വിശദീകരണവുമായി പത്തനംതിട്ട പൊലീസ്