
തൃശൂർ: തൃശൂരിൽ വിദ്യാർഥികളടക്കമുള്ള 250 പേർക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയിൽ. പിടിയിലായത് മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരാണ്. മുഖ്യപ്രതി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഈ പരിശോധനയിലാണ് പ്രധാന പ്രതിയുടടെ തെളിവെടുപ്പിനിടെ രണ്ട് കൂട്ടാളികളെ കുടി പിടികൂടാന്‍ സാധിച്ചത്. ഇതിലൊരാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തിട്ടുണ്ട്.പ്രധാന പ്രതി അരുണിനെ ഇന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കോള്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിളിച്ച ആള്‍ കൂടിയാണ് സിതിന്‍. ഇയാളുടെ വീട്ടില്‍ പരിശോധനക്കായി എക്സൈസ് സംഘം പ്രതിയുമായി എത്തുകയായിരുന്നു. അവിടെ നിന്നാണ് 10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ചുള്ള വിവരം നല്‍കിയത്. തുടരന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം, അഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള പതിനേഴും 25 നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തിയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ടായിരുന്നു. 250 ലധികം ആളുകളുടെ പേരായിരുന്നു ഇതിലുണ്ടായിരുന്നത്.
പലരും ഗൂഗിൾ പേ വഴിയാണ് പ്രതികളുമായി ഇടപാട് നടത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലും ഇടപാടുകാരുടെ നമ്പർ ഉണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ വിദ്യാർത്ഥികളെ കണ്ടെത്താനാണ് എക്സൈസ് ശ്രമിക്കുന്നത്. പ്രതികളായ മൂന്ന് പേർക്കും എംഡിഎംഎ കിട്ടിയിരുന്നത് ബാംഗ്ലൂർ വഴിയാണ്.
തൃശൂരിലെ ലഹരിക്കടത്ത് : വലയിൽ 150കുട്ടികൾ,5പേർ യുവതികൾ,പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എക്സൈസ്
എംഡിഎംഎ സംഘത്തിന്റെ കെണിയിൽ എങ്ങനെ വീണു? കുട്ടികളെ കണ്ടെത്താൻ അന്വേഷണ സംഘം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam