സഭാതര്‍ക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്തമാസം വീണ്ടും യോഗം

Published : Sep 22, 2020, 05:21 PM IST
സഭാതര്‍ക്കം;  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്തമാസം വീണ്ടും യോഗം

Synopsis

ഓർത്തഡോക്സ് യാക്കോബായ സഭകൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടത്. വിശ്വാസികൾക്കിടയിലെ ഹിതപരിശോധനയിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓർത്തഡോക്സ് സഭ തളളുകയായിരുന്നു.

തിരുവനന്തപുരം: യാക്കോബായ- ഓർത്ത‍ഡോക്സ് പളളിത്തർക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും യോഗം ചേരുന്നത്. അടുത്തമാസം അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇരു സഭകളേയും ഒന്നിച്ചിരുത്തിയുള്ള സമവായത്തിനാണ് ശ്രമം. 

ഓർത്തഡോക്സ് യാക്കോബായ സഭകൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടത്. വിശ്വാസികൾക്കിടയിലെ ഹിതപരിശോധനയിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓർത്തഡോക്സ് സഭ തളളുകയായിരുന്നു. ഇരുസഭകളോടും പ്രത്യേകം പ്രത്യേകമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസാരിച്ചത്. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് ആദ്യം ചർച്ചയ്ക്കെത്തിയ യാക്കോബായ സഭ ഉയർത്തി. 

പളളികളുടെ ഉടമസ്ഥാവകാശം ഹിതപരിശോധനയിലൂടെ തീരുമാനിക്കണം എന്ന് ആവശ്യപ്പെട്ട യാക്കോബായ സഭ സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു. എന്നാൽ സുപ്രീംകോടതി ഉത്തരവിൽ നിന്ന് പിന്നോട്ടു പോയുള്ള ഒരു പരിഹാര നിർദ്ദേശവും സാധ്യമല്ലെന്ന്  മുഖ്യമന്ത്രിയെ കണ്ട ഓർത്തഡോക്സ് സഭ പ്രതിനിധികൾ അറിയിച്ചു. കോടതി വിധി മറികടക്കാൻ നിയമ നിർമാണം നടത്തിയാലും നിലനിൽപ്പുണ്ടാവില്ലെന്നും സഭ നേതൃത്വം നിലപാടെടുത്തു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി