
കോട്ടയം: എംജി സർവകലാശാലയ്ക്ക്(mg university) മുന്നിലെ ദളിത് ഗവേഷക(dalit student) വിദ്യാർഥിനിയുടെ നിരാഹാരസമരം(fasting strike) ഏഴാം ദിവസത്തിലേക്ക് കടന്നു. ജാതീയ വിവേചനവും ലൈംഗിക അതിക്രമവും ആരോപിച്ചാണ് സമരം. സമരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ കാക്കുകയാണ് പരാതിക്കാരി.
ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് വൈസ് ചാൻസലർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ നാനോ സായൻസസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരി.
അതേസമയം സർവകലാശാലയിലെ ജീവനക്കാരനും ഗവേഷക വിദ്യാർത്ഥിയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി പോലീസിനും വിസിക്കും വിദ്യാർത്ഥിനി ഇന്ന് കൈമാറും. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് വിസി വ്യക്തമാക്കിയിട്ടുണ്ട്
ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam