
തിരുവനന്തപുരം: കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ അനുസരിച്ച് വേനൽമഴ രണ്ട് ദിവസത്തിനുള്ളിൽ വന്നേക്കും. പക്ഷേ വേനൽമഴ വരുന്നതിന്റെ ഭാഗമായിട്ടുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത് കൊണ്ട് വല്ലാത്ത രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണിന് സമാനമായ ജാഗ്രത പൊതുജനം പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചിരിക്കുന്നത്. പകൽ 11 മണിമുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് പരമാവധി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉഷ്ണ തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam