'സ്വന്തം താടി താങ്ങാൻ കഴിയാത്തവർ എങ്ങനെ അങ്ങാടി താങ്ങും'; കോണ്‍ഗ്രസിനെതിരെ വിഎൻ വാസവൻ

Published : Jan 15, 2026, 01:32 PM IST
vn vasavan

Synopsis

സുനിൽ കനഗോലുവിന്‍റെ നിര്‍ദേശ പ്രകാരമാണ്കേ രള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ വാര്‍ത്ത നൽകിയതെന്ന് മന്ത്രി വിഎൻ വാസവൻ. ഇക്കാര്യത്തിൽ കോണ്‍ഗ്രസിലെ അടി ആദ്യം തീരട്ടെയെന്നും വിഎൻ വാസവൻ പറഞ്ഞു

ആലപ്പുഴ: കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ മന്ത്രി വിഎൻ വാസവൻ. ഞങ്ങൾക്ക് രക്ഷയില്ല, ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തണമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണെന്നാണ് ജോസ് കെ മാണി പറയുന്നതെന്നും മുന്നണി മാറില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഎൻ വാസവൻ പറഞ്ഞു. ജോസ് കെ മാണി തന്നെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. കേരള കോണ്‍ഗ്രസ് മുന്നണി മാറുന്നുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. സുനിൽ കനകോലുവിന്‍റെ നിര്‍ദേശപ്രകാരം അത്തരമൊരു വാര്‍ത്ത കോണ്‍ഗ്രസ് തന്നെ നൽകുകയായിരുന്നുവെന്നും വിഎൻ വാസവൻ ആരോപിച്ചു. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ബന്ധപ്പെട്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.

കോണ്‍ഗ്രസിന് അത്തരമൊരു വാര്‍ത്ത സഹായകരമാകുമെന്നാണ് തന്ത്രം. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അടി ആദ്യം തീരട്ടെ. സ്വന്തം താടി താങ്ഹാൻ കഴിയാത്തവര്‍ എങ്ങനെ അങ്ങാടി താങ്ങുമെന്നും വിഎൻ വാസവൻ പരിഹസിച്ചു. ആദ്യം പാർട്ടിക്കുള്ളിൽ ഐക്യം ഉണ്ടാക്കട്ടെ. എന്നിട്ട് മുന്നിലേക്ക് പുതിയ ആളുകളെ തേടിപ്പിടിക്കാൻ നടക്കട്ടെ. പരാജയത്തിന്‍റെ വീക്ഷണമാണ് അവരുടെ മനസിലുള്ളത്. അതുകൊണ്ടാണ് കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എന്ന് ജപിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്നത്തിൽ പാൽപായസം കാണുന്നതിന് കൊഴപ്പമില്ലെന്നും കഞ്ഞി കാണേണ്ടതില്ലല്ലോയെന്നും വിഎൻ വാസവൻ പരിഹസിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ല; മറുപടിയുമായി എ തങ്കപ്പൻ
വി ഡി സതീശനെതിരെ ആര്? സീറ്റ് സിപിഎം ഏറ്റെടുക്കുമോ? സർപ്രൈസ് സ്ഥാനാർത്ഥി വരുമോ, തലപുകച്ച് മുന്നണി