പണക്കിഴി വിവാദം; തൃക്കാക്കരയിൽ വിജിലൻസ് പരിശോധന, ഓഫീസ് പൂട്ടി സ്ഥലം വിട്ട് ന​ഗരസഭാധ്യക്ഷ; നാടകീയ രം​ഗങ്ങൾ

Web Desk   | Asianet News
Published : Aug 27, 2021, 11:11 PM IST
പണക്കിഴി വിവാദം; തൃക്കാക്കരയിൽ വിജിലൻസ് പരിശോധന, ഓഫീസ് പൂട്ടി സ്ഥലം വിട്ട് ന​ഗരസഭാധ്യക്ഷ; നാടകീയ രം​ഗങ്ങൾ

Synopsis

അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.  

കൊച്ചി: പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര ന​ഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രം​ഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.

വിജിലൻസ് പരിശോധന ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിജിലൻസ് പല തവണ ആവശ്യപ്പെട്ടിട്ടും അജിത തങ്കപ്പൻ ഓഫീസിലേക്ക് വന്നില്ല. വ്യക്തിപരമായ .തിരക്ക് മൂലം എത്താനാവില്ലെന്നാണ് മറുപടി നൽകിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കാനാണ് വിജിലൻസ് തീരുമാനം. 

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ന​ഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ്  അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ  തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും