'ആര്‍എസ്എസുമായുള്ള ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ നേട്ടമെന്ത്? കോൺഗ്രസ്-ലീഗ്-വെൽഫയർപാർട്ടി അന്തർധാര വ്യക്തം'

Published : Feb 21, 2023, 10:47 AM ISTUpdated : Feb 21, 2023, 11:22 AM IST
'ആര്‍എസ്എസുമായുള്ള ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ നേട്ടമെന്ത്? കോൺഗ്രസ്-ലീഗ്-വെൽഫയർപാർട്ടി അന്തർധാര വ്യക്തം'

Synopsis

എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്‍റെ  തുടർച്ചയാകും ആർഎസ്എസ് ജമാ അത്തെ ഇസ്ലാമി ചർച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മുഖ്യമന്ത്രി ഉന്നയിച്ച ആ രോപണത്തിൽ യുഡിഎഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടെതെന്നും എം വി ഗോവിന്ദന്‍ 

കാസര്‍കോട്: ആർഎസ്എസുമായുള്ള  ചർച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി അന്തർധാര വ്യക്തമാണ്. എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്‍റെ  തുടർച്ചയാകും ആർ എസ് എസ് ജമാഅത്തെ ഇസ്ലാമി ചർച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തിൽ യു ഡി എഫ് നേതൃത്വമാണ് നിലപാട് വ്യക്തമാകേണ്ടത്. ഇസ്ലാം വർഗീയ വാദത്തിന്‍റെ  കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ളാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്ളാമി എന്തിനാണ് ഏറ്റവുമധികം ഇസ്ളാമോഫോബിയ പടര്‍ത്തുന്ന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എംവി ഗോവിന്ദന്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കാസർകോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലായിരുന്നു യോഗം. ജനപക്ഷ ജാഥയാണ്. കോൺഗ്രസും ബിജെപിയും അസ്വസ്ഥമാകുന്നത്. സ്വാഭാവികം.പിണറായി വിജയന് വേണ്ടിയല്ല, കേരള സർക്കാരിനുള്ള രക്ഷാ കവചമൊരുക്കാനാണ് ജാഥ. കെ.സി. വേണുഗോപാലിന് സ്ഥലജലവിഭ്രാന്തിയാണ്. അതുകൊണ്ടാണ് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഒരു പോലെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

'ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെതിരായ പ്രചരണം ഇസ്‌ലാമോഫോബിയ,വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ '

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി; ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായി

PREV
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി