യുഡിഎഫ് 'വെടിക്കെട്ടിലും' വിറക്കാതെ നെന്‍മാറ, ഭൂരിപക്ഷം ഇടിഞ്ഞിട്ടും എല്‍ഡിഎഫിന് ജയം, കെ പ്രേമൻ ജയിച്ചത് 3305 വോട്ടിന്

Published : May 04, 2026, 04:45 PM ISTUpdated : May 04, 2026, 04:48 PM IST
K Preman Nenmara

Synopsis

പ്രേമന് 66521 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ എ തങ്കപ്പന് 63216 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എഎന്‍ അനുരാഗ് 18107 വോട്ട് നേടി.

നെന്മാറ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിനിടയിലും നെൻമാറ നിയോജക മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. യുഡിഎഫിന്‍റെ എ തങ്കപ്പനെതിരെ 3305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്‍റെ കെ പ്രേമന്‍ ജയിച്ചത്. പ്രേമന് 66521 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ എ തങ്കപ്പന് 63216 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എഎന്‍ അനുരാഗ് 18107 വോട്ട് നേടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 28,704 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ബാബു യുഡിഎഫ് സ്ഥാനാർത്ഥി സി എൻ വിജയകൃഷ്ണനെതിരെ വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി എ എൻ അനുരാഗിന് 2021ൽ 21,234 വോട്ടുകൾ ലഭിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പഴയ കൊല്ലങ്കോട് മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഈ മണ്ഡലം രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന ചരിത്രമാണുള്ളത്.

2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം (കൊല്ലങ്കോട് മണ്ഡലം) യുഡിഎഫ് തരംഗത്തിനിടയിലും ഇടതുപക്ഷം നിലനിർത്തിയിരുന്നു. കെ എ ചന്ദ്രനെ പരാജയപ്പെടുത്തി വി ചെന്താമരാക്ഷൻ നിയമസഭയിലെത്തി. 4,900ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ചെന്താമരാക്ഷൻ 50,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന്റെ കെ എ ചന്ദ്രൻ 45,000ത്തിലധികം വോട്ടുകൾ പിടിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചു.

2006 നിയമസഭാ തെരഞ്ഞെടുപ്പിലും (കൊല്ലങ്കോട് മണ്ഡലം) വി ചെന്താമരാക്ഷനും കെ എ ചന്ദ്രനും തന്നെ ഇടതിനായി മത്സരത്തിനിറങ്ങി. മുൻ തവണത്തേക്കാൾ വോട്ടുകളും (58,290) ഭൂരിപക്ഷവും ( 12,672) കൂടുതൽ നേടിയാണ് അന്ന് ചെന്താമരാക്ഷൻ വീണ്ടും വിജയിച്ചത്. കെ എ ചന്ദ്രനാകട്ടെ വോട്ടുകളുടെ എണ്ണം മുൻ തവണത്തേതിന് സമാനമായി 45,000ത്തിൽ തന്നെ നിന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി ചെന്താമരാക്ഷൻ വീണ്ടും സ്ഥാനാർത്ഥിയായി. എന്നാൽ, കെ എ ചന്ദ്രന് പകരം കരുത്തനായ എം വി രാഘവനെയാണ് അന്ന് യുഡിഎഫ് മണ്ഡലം പിടിക്കാനുള്ള ചുമതലയേൽപ്പിച്ചത്.

2011ൽ ശക്തമായ പോരാട്ടത്തിനാണ് നെന്മാറ മണ്ഡലം സാക്ഷ്യം വഹിച്ചത്. ചെന്താമരാക്ഷൻ 64,175 വോട്ടുകൾ പിടിച്ച് ഒരിക്കൽക്കൂടി എൽഡിഎഫ് കോട്ട കാത്തു. എം വി രാഘവന് 55,506 വോട്ടുകൾ നേടാനായി. 8,669 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെന്താമരാക്ഷൻ ഒരിക്കൽക്കൂടി നിയമസഭയിലെത്തിയത്. 2016ൽ നെന്മാറയിലെ കരുത്തനായ നേതാവ് വി ചെന്താമരാക്ഷന് പകരം കെ ബാബുവിനെയാണ് ഇടതുപക്ഷം കളത്തിലിറക്കിയത്. മുൻ കേന്ദ്രമന്ത്രി എ വി രാമകൃഷ്ണനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥികൾ മാറിയെങ്കിലും മണ്ഡലത്തിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല. 7,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ ബാബു വിജയിച്ചു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നെന്മാറ ഇടതിനോട് കൂടുതൽ ചേർന്ന് നിൽക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽഡിഎഫിനെ കൈവിടാതെ വീണ്ടും ആറ്റിങ്ങൽ; സീറ്റ് നിലനിര്‍ത്ത് ഒ. എസ്. അംബിക
ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ്കുമാർ ജോസഫിന് വിജയം