നിതിൻ രാജിന്റെ മരണം: അധ്യാപികയ്ക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം മേൽക്കോടതിയിലേക്ക്; ഡോ. എംകെ റാമിന് മുൻകൂർ ജാമ്യമില്ല

Published : Apr 25, 2026, 04:11 PM IST
Nithins death

Synopsis

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ കുടുംബം പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച കുടുംബം, നീതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയിൽ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒന്നാം പ്രതി ഡോ. എം.കെ. റാമിനെപ്പോലെ തന്നെ സംഗീതയും കുറ്റവാളിയാണെന്നും ഇവർക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു. സംഗീത നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

റാമും സംഗീതയും ഒരുപോലെ മകനെ വേട്ടയാടിയിട്ടുണ്ട്. അതിനാൽ തന്നെ വിധി പരിശോധിച്ച ശേഷം ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മരണത്തിന്റെ 16-ാം ദിനമാണ് തലശ്ശേരി കോടതി വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം നിഷേധിച്ച കോടതി, ഇയാൾ പട്ടികജാതിക്കാരനാണെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഇയാൾ കർണാടകയിൽ നിന്നുള്ള ഒബിസി വിഭാഗക്കാരനാണെന്ന് പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തിയതോടെ ജാതി അധിക്ഷേപ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

നിതിനെ ക്ലാസ്സിനകത്തും പുറത്തും ഇയാൾ നിരന്തരം വേട്ടയാടിയിരുന്നതായി സഹപാഠികളും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സമാനമായ പരാതികളിൽ സസ്പെൻഷനിലായിരുന്ന ഡോ. റാമിനെയും സംഗീതയെയും സംഭവത്തിന് പിന്നാലെ കോളേജ് പുറത്താക്കിയിരുന്നു. നിതിൻ രാജിനെ ക്ലാസ്സിലും പുറത്തും വേട്ടയാടിയ സംഭവത്തിൽ വകുപ്പ് മേധാവി എം.കെ. റാമിനും ഡോ. സംഗീതയ്ക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് നിതിന്റെ കുടുംബം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു; കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു
ഏഷ്യാനെറ്റ് ന്യൂസ് - ലീഡ് ഐഎഎസ് സ്കോളർഷിപ്പ് ടെസ്റ്റ് ഏപ്രിൽ 26ന്; കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ