
തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക് ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ. തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടൈയിൻമെന്റെ മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടി പി ആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങൾ തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിനമുള്ള പുതിയ പോസിറ്റീവ് കേസുകൾ , ആക്ടീവ് കേസുകൾ എന്നിവ കൂടി കണക്കാക്കണമെന്ന് കെ ജി എം ഒ എ മുഖ്യമന്ത്രിക്കും വിദഗ്ധ സമിതിക്കും നൽകിയ കത്തിൽ പറയുന്നു.
തുണിക്കടകൾ ഉൾപ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിർദേശവും കെ ജി എം ഒ എ മുന്നോട്ടുവയ്ക്കുന്നു. പാർട്ടീഷ്യൻ ചെയ്ത ടാക്സികളും ഓട്ടോകളും ഓടാൻ അനുവദിക്കണൺ. ഡ്രൈവർ ക്യാബിനിൽ യാത്ര അനുവദിക്കരുത്. ഭക്ഷണശാലകൾ തൽകാലം തുറക്കണ്ട. റിസോർട്ടുകളും ഹോട്ടലുകളും 25ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ എടുത്തവരേയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരയേും പ്രവേശിപ്പിക്കാം.വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം.
ടി പി ആർ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കണം. രോഗ ലക്ഷണങ്ങളുള്ളവരേയും അവരുടെ സമ്പർക്കത്തിൽ ഉള്ളവരേയുമാണ് പരിശോധിക്കേണ്ടത്. കോളനികൾ തീരദേശ മേഖലകൾ തുടങ്ങി ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ പരിശോധന കർശനമാക്കണം.
വാക്സിനേഷൻ പ്രപക്രിയ പൂർണമായും ഓൺലൈനായി മാറണമെന്നതാണ് കെ ജി എം ഒ എയുടെ മറ്റൊരു ആവശ്യം. ഔൺലൈനായും ഓഫ് ലാനായും നൽകാനുദ്ദേശിക്കുന്നെങ്കിൽ അതിന്റെ ചുമതസ തദ്ദേശ ഭരണ സഥാപനങ്ങൾക്ക് നൽകണമെന്നും കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam