വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലം, അട്ടപ്പാടിയിലെ സ്‌കൂളിൽ ഗ്രൗണ്ടില്ല, കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് നടത്തേണ്ടിവന്നു, ദയനീയാവസ്ഥ

Published : Sep 17, 2026, 07:40 PM IST
No Playground at School

Synopsis

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ അട്ടപ്പാടി കൂക്കമ്പാളയം ജിയുപി സ്‌കൂളിൽ കളിക്കളമില്ലാത്തതിനാൽ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് നടത്തേണ്ടി വന്നു. കായിക ഉപകരണങ്ങൾ ചുമന്ന് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ ഇവിടെ എത്തിയത്

പാലക്കാട്: അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കേണ്ടിവന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. ഇതോടൊപ്പം പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലാണ് വിദ്യാർഥികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്. സ്‌കൂളിൽ കളിക്കളമൊരുക്കണമെന്ന ആവശ്യവുമായി നാളുകളായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പെടെ പ്രദേശവാസികളും അധ്യാപകരും നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരം നീളുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അപകടകരമായ രീതിയിൽ പുഴയോരത്ത് കായികമേള സംഘടിപ്പിക്കേണ്ടി വന്ന സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ; മൂട്ടിൽ മരം മുറി കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ഹർജി