ജയിച്ചില്ലെങ്കിൽ ജീവനില്ല, രാഷ്ട്രീയമരണത്തിന്‍റെ വക്കിൽ നിന്ന് യുഡിഎഫിന്‍റെ ഉയിർപ്പ്, തിരുത്താൻ പക്ഷം മാറിയ കമ്യൂണിസ്റ്റുകാരും നൽകിയ വിജയം

Published : May 05, 2026, 02:06 AM IST
VD SATHEESAN

Synopsis

 ജയിച്ചില്ലെങ്കിൽ പാര്‍ട്ടിയില്ലെന്ന പ്രവര്‍ത്തകരുടെ ചിന്തയും, പക്ഷം മാറിയ കമ്യൂണിസ്റ്റ് അനുഭാവികളും ചേർന്നാണ് യുഡിഎഫിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഭരണവിരുദ്ധ വികാരവും മതേതര നിലപാടും മുതലെടുത്ത് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് മുന്നണി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.

ജയിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് ഇല്ലെന്ന പ്രവര്‍ത്തകരുടെ ചിന്ത. അധികാരത്തിൽ വരാൻ അവകാശവാദങ്ങള്‍ മാറ്റി വച്ച് നേതാക്കളും ഘടകക്ഷികളും. പാര്‍ട്ടിയെ തിരുത്താൻ പക്ഷം മാറിയ കമ്യൂണിസ്റ്റ് അനുഭാവികള്‍. അങ്ങനെ പലതും ഒന്നു ചേര്‍ന്നപ്പോഴാണ് തകര്‍പ്പൻ ജയത്തിന്‍റെ കൊടി യുഡിഎഫ് ഉയര്‍ത്തിയത്. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല, ജയിച്ചില്ലെങ്കിൽ ജീവനില്ല. രാഷ്ട്രീയമരണത്തിന്‍റെ വക്കിൽ നിന്നാണ് കേരളത്തിൽ യുഡിഎഫിന്‍റെ ഈ ഉയിർപ്പ്. പതിറ്റാണ്ട് കാലത്തെ അധികാരമില്ലായ്മയിൽ നിന്ന്, തുടർ തോൽവികളുടെ വേദനയിൽ നിന്ന്, എതിരാളികളുടെ പരിഹാസങ്ങളിൽ നിന്ന് പുറത്തുകടക്കുരകയാണ് മുന്നണി.

നിലനിൽക്കണമെന്ന വാശിയിൽ തെരഞ്ഞെടുപ്പ് ജയിക്കാൻ നേതാക്കളെക്കാൾ മുമ്പേ കളത്തിലിറങ്ങി അണികൾ. അവർക്ക് മുന്നിൽ പദവികൾക്ക് വേണ്ടി തർക്കിച്ചുനിന്നാൽ ശരിയാവില്ലെന്ന ബോധ്യമുണ്ടായി നേതാക്കൾക്ക്. പതിവ് തൊഴുത്തിൽകുത്ത് കണ്ടില്ല യുഡിഎഫ് ക്യാമ്പിൽ. പ്രത്യേകിച്ച് ആരാണ് നായകനെന്ന് ചോദ്യമുളള കോൺഗ്രസിൽ. ഘടകകക്ഷികൾ മികച്ച കോമ്പോയായി. സീറ്റുകൾക്ക് വേണ്ടി തല്ലുണ്ടായില്ല. വിട്ടുകൊടുത്തും വച്ചുമാറിയും സഹകരണം നേട്ടമായി.നിരാശയിൽ വിട്ടുപോയവരെ നിശബ്ദമായി ഒപ്പം കൂട്ടി.

മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല. അതിൽ ഇടതിന്‍റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി. ന്യൂനപക്ഷങ്ങളുടേത് മാത്രമല്ലാതെ വോട്ട് ആ നിലപാടിന് വീണു. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരായ വികാരവും മുതലെടുത്തു. ഡീൽ ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിന്‍റെ അജണ്ടയൊരുക്കിയത് യുഡിഎഫായിരുന്നു. എതിരാളികൾക്ക് ആ വഴി വരേണ്ടി വന്നു. സിപിഎം നിലനിൽക്കാൻ തോൽവിയുടെ മരുന്ന് വേണമെന്ന് കരുതിയ കമ്യൂണിസ്റ്റുകാർക്ക് കൈപ്പത്തിക്ക് കുത്താൻ മടിയുണ്ടായില്ല. അത് യുഡിഎഫിന് നേട്ടമായി. ദുഷിപ്പ് തിരുത്താനിടയില്ലെന്ന് കണ്ട് ഇറങ്ങിപ്പോന്നവരെ കൂടെക്കൂട്ടിയതും വിസ്മയമായി.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര ഉൾപ്പെടെ ഗ്യാരന്‍റികൾ വോട്ടർമാരെ ആകർഷിച്ചു. ജയിക്കാനാകും എന്ന ആത്മവിശ്വാസം അച്ചട്ടാക്കിയാണ് അധികാരത്തിലേക്ക് യുഡിഎഫ് കാലെടുത്തുവയ്ക്കുന്നത്. പത്ത് വർഷം മുമ്പുളള കേരളത്തെക്കുറിച്ചുളള ഓർമപ്പെടുത്തലുകൾക്ക് രാഷ്ട്രീയ മറുപടി നൽകൽ മുന്നിലുളള വെല്ലുവിളി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കിറുകൃത്യം പ്രവചനം! എന്താണ് നിന്റെ മെത്തേർഡ്..? പലരുടേയും ചോദ്യമാണ്', കുറിപ്പുമായി സിപി റാഷിദ്
'കുഞ്ഞൂഞ്ഞിന് ശേഷം കെസി'; കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനത്തും ഫ്ലക്സ്