സംസ്ഥാനത്ത് സൂര്യാതപമേറ്റ് 12 വയസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

Published : Apr 28, 2026, 12:17 PM ISTUpdated : Apr 28, 2026, 12:24 PM IST
sun stroke

Synopsis

സംസ്ഥാനത്ത് സൂര്യാതപമേറ്റെന്ന് സംശയത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കണ്ണൂരിലും പാലക്കാടും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. ചികിത്സയിലായിരുന്ന തിരുവനന്തപുരം ഇടവ വെണ്‍കുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം

തിരുവനന്തപുരം: കണ്ണൂരിലും പാലക്കാടും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാഘാതം സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മരിച്ചത് . രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ നിഗമനം. വെൽഡിങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് മടങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശൂപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

കണ്ണൂര്‍ ഉളിക്കലിൽ യുവാവിന് സൂര്യാതപമേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി അബിൻ ജോസിനാണ് വീട്ടിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കുന്നതിനിടെ പൊള്ളലേറ്റത്. പ്രാഥികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പാലക്കാട് പെരുവെമ്പിൽ 12വയസുകാരന് സൂര്യാതപമേറ്റ് പൊള്ളലേറ്റു. തെക്കേപനംകുറ്റിയിൽ ദീക്ഷിത്. എസ് (12) നാണ് പൊള്ളലേറ്റത്. കഴിഞ്ഞയാഴ്ച പുറത്ത് കളിക്കാനിറങ്ങിയപ്പോൾ മുതൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാണിച്ചപ്പോഴാണ് സൂര്യാതാപമേറ്റതാണ് എന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ കഴുത്തിന് ചുറ്റുമാണ് പൊള്ളൽ. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപ നില രേഖപ്പെടുത്തിയത്. 39.9 ഡിഗ്രി സെൽസ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ 37.6 ഡിഗ്രി സെൽസ്യസ് ആയിരുന്നു താപ നില. പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷസേനയത്തി തീയണച്ചു. പുക വരുന്നത് കണ്ട് നാട്ടുകാരാണ് കാർ നിർത്താൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്തിനാണിത്ര പിടിവാശി? ഇത് നിര്‍ഭാഗ്യകരം'; പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം, ചരിത്രത്തിലാദ്യമായി റെക്കോർഡിട്ടു; ഇന്നലെ ഉപയോ​ഗിച്ചത് 118.26 ദശലക്ഷം യൂണിറ്റ്