ഓപ്പറേഷൻ ട്രൂ ഹൗസ്: തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വൻ ക്രമക്കേട് കണ്ടെത്തി വിജിലൻസ്

Published : Jul 22, 2022, 09:43 PM IST
ഓപ്പറേഷൻ ട്രൂ ഹൗസ്: തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വൻ ക്രമക്കേട് കണ്ടെത്തി വിജിലൻസ്

Synopsis

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവിധ നഗരസഭകളിൽ വിജിലൻസ് (Vigilance) നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂരിലും കാസർകോട്ടും ആണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. കാസർകോട് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലൻസ് 53 മുൻസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ നഗരസഭകളിൽ കെട്ടിട നമ്പർ തട്ടിപ്പ്. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട്  നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

കാസര്‍കോട്: വിജിലൻസ് പരിശോധനയിൽ  കാസർകോടും കെട്ടിട നമ്പർ ക്രമക്കേട് നടത്തി. തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 42 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഫ്ളാറ്റാണ് ഇത്. ഇപ്പോൾ 25 കുടുംബങ്ങൾ ആണ് ഈ കെട്ടിട്ടത്തിൽ താമസിക്കുന്നത്.  ഒരു വർഷമായി ഇവിടെ ആളുകൾ താമസമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. നഗരത്തിലെ മറ്റു മൂന്ന് കെട്ടിടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും